ഓർഡർ ചെയ്തത് ലാപ്ടോപ്പ്, കിട്ടിയത് കല്ല്: ഫ്ലിപ്പ്കാർട്ടിനോട് ഉപഭോക്താവ് ചെയ്തത് ഇത്

ഓർഡർ ചെയ്തത് ലാപ്ടോപ്പ്, കിട്ടിയത് കല്ല്: ഫ്ലിപ്പ്കാർട്ടിനോട് ഉപഭോക്താവ് ചെയ്തത് ഇത്


ഘോഷ കാലത്ത് ഓൺലൈൻ സ്റ്റോറുകളിൽ എല്ലാം വമ്പൻ ഡിസ്കൗണ്ടിൽ വിൽപ്പന പൊടിപൊടിക്കുകയാണ്. ഈ സമയത്താണ് മംഗലാപുരത്ത് നിന്നുള്ള ഒരു ഉപഭോക്താവ് ഫ്ലിപ്കാർട്ട് വഴി ഒരു ഗെയിമിംഗ് ലാപ്ടോപ്പ് ഓർഡർ ചെയ്തത്. എന്നാൽ കിട്ടിയത് കല്ലുകളും കുറേ ഇലക്ട്രോണിക് മാലിന്യവും ആയിരുന്നുവെന്ന് അദ്ദേഹം പരാതിപ്പെട്ടു. ഇതോടെ മുഴുവൻ പണവും തിരിച്ചുനൽകി ഫ്ലിപ്കാർട്ട് പ്രശ്നം പരിഹരിച്ചു.


ഒക്ടോബർ 15നാണ് മംഗലാപുരം സ്വദേശിയായ ചിന്മയ രമണ അസ്യൂസ് ടിയുഎഫ് ഗെയിമിംഗ് എഫ് 15 ലാപ്ടോപ്പ് ഓർഡർ ചെയ്തത്. സുഹൃത്തിന് വേണ്ടിയായിരുന്നു ഇത്. ഒക്ടോബർ 20ന് സീൽ ചെയ്ത ഒരു പെട്ടി ഇയാളുടെ വീട്ടിൽ കിട്ടി. തുറന്നു നോക്കിയവർ ഞെട്ടിയെന്ന് പറയേണ്ടതില്ലല്ലോ. കുറെയധികം കല്ലുകളും മാലിന്യവും ആയിരുന്നു ആ പെട്ടിക്കകത്ത്. തുടർന്നാണ് ചിന്മയ പരാതി നൽകിയതും ഫ്ലിപ്കാർട്ട് ഇതിന് റീഫണ്ട് നല്കിയതും.