കോണ്‍ഗ്രസിന്റെ തേരോട്ടത്തില്‍ കര്‍ണാടകത്തിലെ മലയാളി സ്ഥാനാര്‍ത്ഥികളും ലീഡ് നിലനിര്‍ത്തുന്നു

കോണ്‍ഗ്രസിന്റെ തേരോട്ടത്തില്‍ കര്‍ണാടകത്തിലെ മലയാളി സ്ഥാനാര്‍ത്ഥികളും ലീഡ് നിലനിര്‍ത്തുന്നു


ബെംഗളൂരു: കോണ്‍ഗ്രസ് കാറ്റി ആഞ്ഞുവീശിയ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച മലയാളികള്‍ക്കും മുന്നേറ്റം. കോണ്‍ഗ്രസിനു വേണ്ടി മത്സരിച്ച കെ ജെ ജോര്‍ജും എന്‍ എ ഹാരിസും യു ടി ഖാദര്‍ എന്നിവരാണ് അവരവരുടെ മണ്ഡലത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.

കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പു മന്ത്രിയായിരുന്ന കെ ജി ജോര്‍ജ് സര്‍വജ്ഞപുര മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്. കോട്ടയം സ്വദേശിയായ ജോര്‍ജ് 1985-ലാണ് ആദ്യമായി ഭാരതിനഗര്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

ശാന്തിനഗര്‍ മണ്ഡലത്തില്‍നിന്നാണ് എന്‍ എ ഹാരിസ് മുന്നിട്ടു നില്‍ക്കുന്നത്. ഇവിടെ രണ്ടുതവണ മത്സരിച്ച് ജയിച്ചയാളാണ് ഹാരിസ്. കാസര്‍കോട് അടിവേരുകളുള്ള എന്‍.എ. ഹാരിസ് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ ഡോ. എന്‍.എ. മുഹമ്മദിന്റെ മകനാണ്.

മാംഗ്ലൂര്‍ സിറ്റിയില്‍നിന്നാണ് യു.ടി ഖാദര്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന യു.ടി ഫരീദിന്റെ മരണത്തെ തുടര്‍ന്ന് 2007ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മകനായ യു.ടി ഖാദര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ വിജയം നേടിയ ഖാദര്‍ തുടര്‍ന്നു നടന്ന പൊതു തിരഞ്ഞെടുപ്പിലും മംഗളൂരുവില്‍ നിന്നും നിയമസഭയിലെത്തി.

ബൊമ്മനഹള്ളി മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച് അനില്‍ കുമാറും ബെംഗളൂരുവിലെ ശാന്തിനഗറില്‍ എഎപി സ്ഥാനാര്‍ഥിയായി മത്സരിച്ച രേണുകാ വിശ്വനാഥനും കഴിഞ്ഞ തവണ മത്സരിച്ച മലയാളികളായിരുന്നു. എന്നാല്‍ ഇരുവരും പരാജയപ്പെട്ടു