കാര്‍ ബ്രേക്ക് ചവിട്ടാതെ മനപൂര്‍വം ലോറിയിയലേക്ക് ഇടിച്ചു കയറ്റി, ഹാഷിമും അനുജയും സീറ്റ്ബെൽറ്റ് ധരിച്ചിരുന്നില്ല; ആർടിഒ റിപ്പോർട്ട്

കാര്‍ ബ്രേക്ക് ചവിട്ടാതെ മനപൂര്‍വം ലോറിയിയലേക്ക് ഇടിച്ചു കയറ്റി, ഹാഷിമും അനുജയും സീറ്റ്ബെൽറ്റ് ധരിച്ചിരുന്നില്ല; ആർടിഒ റിപ്പോർട്ട്


പത്തനംതിട്ട: അടൂർ പാട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നർ ലോറിയിലിടിച്ച് അധ്യാപികകയും യുവാവും മരണപ്പെട്ട സംഭവത്തില്‍ അപകടം മനപ്പൂർവം സൃഷ്ടിച്ചതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട്. അമിത വേഗതയിലെത്തിയ കാര്‍ ബ്രേക്ക് ചവിട്ടാതെ മനപൂര്‍വം ലോറിയിയലേക്ക് ഇടിച്ചു കയറ്റിയതാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കെ പി റോഡില്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തിലാണ് തുമ്പമണ്‍ നോര്‍ത്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടില്‍ അനുജ രവീന്ദ്രന്‍(37), സ്വകാര്യ ബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിം വില്ലയില്‍ ഹാഷിം (31) എന്നിവര്‍ മരണപ്പെട്ടത്. കാര്‍ അമിത വേഗത്തിലായിരുന്നുവെന്നും അപകട സമയത്ത് ഇരുവരും സീറ്റ് ബെല്‍ട്ട് ധരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോ റിയുടെ മുൻ ഭാഗത്ത് നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ഗാർഡ് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പോലീസിന്റെ ആദ്യഘട്ടത്തിലെ നിഗമനങ്ങൾ ശരിവയ്‌ക്കുന്നതാണ് വാഹനങ്ങൾ പരിശോധിച്ച ശേഷമുള്ള ആർ ടി ഒ എൻഫോഴ്സ്മെൻ്റ് റിപ്പോർട്ട്. റിപ്പോര്‍ട്ട് ഇന്ന് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് കൈമാറും. സ്‌കൂളില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അനൂജയെ ബസില്‍ നിന്ന് കാറിലേക്ക ഹാഷിം നിര്‍ബന്ധപൂര്‍വ്വം വിളിച്ചിറക്കി കയറ്റുകയായിരുന്നു. ബസില്‍ നിന്നും അുജയെ വിളിച്ചെങ്കിലും ആദ്യം അവര്‍ ഇറങ്ങിയില്ല. അവര്‍ ഇരുന്ന സീറ്റിന്റെ ഭാഗത്തേക്കു വന്നപ്പോള്‍ സഹോദരന്‍ വിഷ്ണു ആണെന്ന് പറഞ്ഞാണ് അനൂജയെ വിളിച്ചിറക്കിയതെന്ന് സഹഅധ്യാപകര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.