നാടന്‍ ഭക്ഷണവും ചൈനീസ് കോണ്ടിനെന്‍റൽ: ട്രെയിന്‍ കോച്ച് റസ്റ്ററന്‍റ്: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ട്രെയിന്‍ കോച്ചിലിരുന്ന് ഇഷ്ടഭക്ഷണം കഴിക്കാം

 
നാടന്‍ ഭക്ഷണവും ചൈനീസ് കോണ്ടിനെന്‍റൽ: ട്രെയിന്‍ കോച്ച് റസ്റ്ററന്‍റ്: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ട്രെയിന്‍ കോച്ചിലിരുന്ന് ഇഷ്ടഭക്ഷണം കഴിക്കാം



ഒരുമാസം കഴിഞ്ഞാല്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ട്രെയിന്‍ കോച്ചിലിരുന്ന് ഇഷ്ടഭക്ഷണം കഴിക്കാം. ആവശ്യമുള്ളവര്‍ക്ക് സ്വദേശിയായ നാടന്‍ ഭക്ഷണവും ചൈനീസ് ഉള്‍പ്പെടെയുള്ള വിദേശ ഭക്ഷണവും കഴിക്കാം. പാഴ്സല്‍ ആവശ്യമുള്ളവര്‍ക്ക് വാങ്ങിക്കൊണ്ടുപോകാനും സൗകര്യമുണ്ടാകും. 24 മണിക്കൂറും ഈ റസ്റ്ററന്‍റ് പ്രവര്‍ത്തിക്കു മെന്നതാണ് പയ്യന്നൂരുകാര്‍ക്കുകൂടി ആശ്വാസകരമായ വാര്‍ത്ത.

പെരുവാമ്പയിലെ ഹരികൃഷ്ണന്‍, കാനായിയിലെ സാജിദ്, സതീശന്‍ പയ്യന്നൂര്‍, ജസ്‌ല എന്നിവരുടെ മനസില്‍ നാമ്പിട്ട ആഗ്രഹം റെയില്‍വേ അധികൃതര്‍ക്കുമുന്നില്‍ വച്ചപ്പോള്‍ അവര്‍ പച്ചക്കൊടി കാണിക്കുകയായിരുന്നു. കോയമ്പത്തൂരുള്ള കോച്ച് റസ്റ്ററന്‍റ് സന്ദര്‍ശിച്ചതോടെ ആശയം അരക്കിട്ടുറപ്പിച്ചു. ഇതേത്തുടര്‍ന്ന് അമൃത് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി ത്വരിതഗതിയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍റെ മുന്‍ഭാഗത്തെ ബസ്‌ബേയോടു ചേര്‍ന്നാണ് റെയില്‍ കോച്ച് റസ്റ്ററന്‍റ് ഒരുക്കുന്നത്. ഇതിനായി ഇവിടെ പ്രത്യേക പാളമൊരുക്കി.

ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച പഴയ എസി കോച്ചാണ് റസ്റ്ററന്‍റിനായി പയ്യന്നൂരിലെത്തിച്ചത്. കോച്ചിലെ ചില ഉപകരണങ്ങള്‍ മംഗളൂരുവില്‍ കൊണ്ടുപോയി മാറ്റിയശേഷം റെയില്‍പാളത്തിനരികെ റോഡ് സൗകര്യമുള്ള ഒളവറയിലെത്തിക്കുകയായിരുന്നു. റെയില്‍വേ ജീവനക്കാരുടെ സഹായത്തോടെ ട്രാക്കിലെ വൈദ്യുത ബന്ധം വിച്ഛേദിക്കുകയും കോച്ചിനെ ചക്രങ്ങളില്‍നിന്നും വേര്‍പെടുത്തുകയായിരുന്നു. ഇതിനുശേഷം ക്രെയിനുകളുപയോഗിച്ച് ട്രെയിലറില്‍ കയറ്റി. ട്രെയിലറില്‍നിന്നും പുറത്തേക്ക് പതിനഞ്ചടിയോളം നീണ്ടുനിന്ന കോച്ചിനെ മറ്റൊരു ക്രെയിനിന്‍റെ സഹായത്തോടെയാണ് നിലത്ത് താഴാതെ താങ്ങിയത്.

ട്രെയിനിന്‍റെയും അതിന് മുകളിലുള്ള കോച്ചിന്‍റെയും കൂടിയുള്ള ഉയരം അഞ്ചര മീറ്ററോളമായതും പ്രതിസന്ധി സൃഷ്ടിച്ചു. നിരവധി വൈദ്യുത ലൈനുകളും കാമറ കണക്‌ഷനുകളും വിഛേദിക്കേണ്ടിയും വൈദ്യുതി ലൈനുകള്‍ ഓഫാക്കണ്ടിയും വന്നു. മൂന്നുമണിക്കൂറാണ് റെയില്‍വേ സ്റ്റേഷനിലെത്താന്‍ സമയം കണക്കാക്കിയതെങ്കിലും പന്ത്രണ്ടരയ്ക്ക് തുടങ്ങിയ യാത്ര ആറേമുക്കാലോടെയാണ് അവസാനിച്ചത്. പലയിടത്തും ഗതാഗതക്കുരുക്കുമുണ്ടായി. രണ്ട് ലോറികളിലായി എത്തിച്ച ചക്രങ്ങളുള്‍പ്പെടെയുള്ള ഭാഗം ആദ്യം പാളത്തിലിറക്കിവച്ചു. അതിന് പിന്നാലെ കോച്ചും ഇറക്കിവച്ചു. കോച്ച് കയറ്റുന്നിടത്തും ഇറക്കുന്നിടത്തും നിരവധിയാളുകള്‍ കാണികളായുമുണ്ടായി.

ഇനി കോച്ചിന്‍റെ സ്വാഭാവികത നിലനിര്‍ത്തി കോച്ചിനുള്ളില്‍ ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കണം. കോച്ചിന്‍റെ കിഴക്ക് ഭാഗം ഉയര്‍ത്തി പ്ലാറ്റ്‌ഫോമാക്കി അവിടേയും ഇരിപ്പിടങ്ങളും മറ്റുമൊരുക്കണം. കോച്ചിനകത്തും പുറത്തുമായി നൂറിലേറെപേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണൊരുക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ആഹാരം വാങ്ങിക്കൊണ്ടുപോകാനുള്ള സൗകര്യവുമുണ്ടാകും.

രാത്രിയില്‍ ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള പയ്യന്നൂരിന്‍റെ അവസ്ഥക്കുകൂടി റെയില്‍ കോച്ച് റസ്റ്ററന്‍റിലൂടെ പരിഹാരമാകും. ഇത്തരം സൗകര്യങ്ങളൊരുക്കാനായി ഒരുമാസത്തോളം സമയം വേണ്ടിവരുമെന്നാണ് സംരംഭകര്‍ പറയുന്നത്. 40 ലക്ഷത്തോളം രൂപയാണ് പദ്ധതിക്ക് ചെലവു കണക്കാക്കുന്നത്. കേരളത്തിലെ ആദ്യത്തെ റെയില്‍ കോച്ച് റസ്റ്ററന്‍റായി ഇതുമാറുമെന്ന പ്രത്യേകതയുമുണ്ട്.