പെരിയാര്‍വാലിയില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്; മൂന്നാമത്തെ വിദ്യാര്‍ഥിയും മരിച്ചു

പെരിയാര്‍വാലിയില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്; മൂന്നാമത്തെ വിദ്യാര്‍ഥിയും മരിച്ചു


പെരുമ്പാവൂര്‍: പെരിയാര്‍വാലി കനാലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലിരുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയും മരിച്ചു. കോട്ടയം മണര്‍ക്കാട് സ്വദേശി ഒറ്റപ്ലാക്കല്‍ എമില്‍ സുനില്‍ (21) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികളില്‍ രണ്ടുപേര്‍ ഇന്നലെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ എമിലിനെ ഇന്നലെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് എമിലിന്‍റെ മരണം.

പെരുമ്പാവൂര്‍ അശമന്നൂര്‍ ചെറുകുന്നം പെരിയാര്‍വാലി മെയിന്‍ കനാലില്‍ അശമന്നൂര്‍ യു.പി സ്‌കൂളിന് സമീപം ഇന്നലെ രാവിലെ 11.30 ഓടെയാണ് അപകടം. ചെറുകുന്നം പൂമല കെ.എം.പി നഴ്‌സിംഗ് കോളജില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ നഴ്‌സിംഗ് സ്‌കൂളിലെ ബിഎസ്സി മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായിരുന്ന കൊല്ലം കാഞ്ഞംവേളി സ്വദേശി അജ്മല്‍ ഭവനത്തില്‍ ഹബീബ് മകന്‍ അജ്മല്‍ ഹബീബ് (22), മലപ്പുറം ചുങ്കത്തറ സ്വദേശി പ്ലാത്താരന്‍ വീട്ടില്‍ പി.എം കോയാക്കുട്ടി മകന്‍ പി.കെ. അജ്‌സല്‍ (22) എന്നിവരാണ് ഇന്നലെ മരിച്ചത്. ഇവര്‍ക്കൊപ്പം ഒഴുക്കില്‍പ്പെട്ടതായിരുന്നു ഇന്ന് മരിച്ച എമില്‍.

ഇന്നലെ ഹര്‍ത്താല്‍ ആയതിനാല്‍ നാലംഗ സംഘമാണ് ഇവിടെ കുളിക്കാനിറങ്ങിയത്. കൂട്ടത്തില്‍ നീന്തല്‍ വശമില്ലാത്തയാള്‍ ഒഴുക്കിൽപ്പെട്ടതോടെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേര്‍ മരിച്ചത്. ഉടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൂന്നാളുടെയും സംസ്‌കാരം ഇന്ന് നടക്കും.