ആലപ്പുഴയിൽ പക്ഷിപ്പനി രൂക്ഷം, സാമ്പിൾ പരിശോധനക്ക് അയക്കാൻ പ്രതിസന്ധി; പ്രതിരോധ നടപടിയെ ​ഗുരുതരമായി ബാധിക്കും

ആലപ്പുഴയിൽ പക്ഷിപ്പനി രൂക്ഷം, സാമ്പിൾ പരിശോധനക്ക് അയക്കാൻ പ്രതിസന്ധി; പ്രതിരോധ നടപടിയെ ​ഗുരുതരമായി ബാധിക്കും



ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി പടരവേ, സാമ്പിളുകള്‍ ഭോപ്പാലിലെ പരിശോധനക്ക് കൊണ്ടുപോകുന്നതില്‍ നിഷേധാത്മ നിലപാടുമായി വിമാന കമ്പനികൾ. സുരക്ഷാ കാരണം പറഞ്ഞ് എയര്‍ ഇന്ത്യ ഒഴികെ മറ്റു വിമാന കമ്പനികൾ സാമ്പിളുകൾ കൊണ്ടു പോകാന്‍ തയ്യാറാവുന്നില്ല. ഫലം വൈകുന്നത് പ്രതിരോധ നടപടികളെ ഗുരുതരമായ ബാധിക്കുന്ന സാഹചര്യമാണെന്ന് ജില്ലാ കലക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതോടൊപ്പം വിമാനയാത്ര ചെലവും ഏറിയതോടെ ട്രെയിനില്‍  സാമ്പിളുകൾ അയക്കേണ്ട ഗതികേടിലാണ് ജില്ലാ ഭരണകൂടം. 

പക്ഷിപ്പനിയില്‍ ആലപ്പുഴ ജില്ല നേരിടുന്നത് ഗുരുതര സാഹചര്യം. ഹരിപ്പാട് വഴുതാനയില്‍ ഇതിനകം ഇരുപതിനായിരത്തിലേറെ താറാവുകളെ കൊന്നു. ചെറുതനയിലെ ഒരുഫാമിലും പക്ഷിപ്പനിയെന്ന ആശങ്ക നിലനില്‍ക്കുന്നു. ഇതിനിടയിലാണ് സാമ്പിളുകൾ ഭോപ്പാലില്‍ പരിശോധനക്ക് കൊണ്ടു പോകുന്നതില്‍ കൊച്ചിയില്‍ നിന്നുള്ള വിമാന കമ്പനികൾ നിഷേധാത്മക നിലപാട്.