തുർക്കിയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായുള്ള ഇന്ത്യൻ വിമാനത്തിന് വ്യോമപാത അനുവദിക്കാതെ പാകിസ്ഥാൻ

തുർക്കിയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായുള്ള ഇന്ത്യൻ വിമാനത്തിന് വ്യോമപാത അനുവദിക്കാതെ പാകിസ്ഥാൻ


ഇസ്ലാമാബാദ്: തുർക്കിയിലെ ഭൂകമ്പബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഇന്ത്യൻ എൻഡിആർഎഫ് വിമാനത്തിന് പാകിസ്ഥാൻ വ്യോമാതിർത്തി നിഷേധിച്ചു. ഇതേത്തുടർന്ന് വിമാനം വഴിതിരിച്ചുവിടേണ്ടിവന്നു. ദുരന്തനിവാരണ സേനാംഗങ്ങളും മെഡിക്കൽ സംഘവും ഉൾപ്പെടുന്ന വിമാനത്തിൽ ദുരന്തനിവാരണ സാമഗ്രികളും മരുന്നും ഭക്ഷണവുമെല്ലാം ഉണ്ടായിരുന്നു. മണ്ണിനടിയിൽപ്പെട്ടവരെ തെരഞ്ഞു കണ്ടുപിടിക്കാൻ പ്രത്യേക പരിശീലന ലഭിച്ച നായകളെയും ഇന്ത്യ തുർക്കിയിലേക്ക് അയച്ചിട്ടുണ്ട്.

നേരത്തെ, തന്റെ രാജ്യത്തിന് ദുരിതാശ്വാസ സാമഗ്രികളും സാമ്പത്തികസഹായവും നൽകുന്ന ഇന്ത്യൻ സർക്കാരിന്റെ ഔദാര്യത്തിന് “ദോസ്ത്” എന്നാണ് തുർക്കി അംബാസഡർ ഫിരത് സുനൽ വിശേഷിപ്പിച്ചത്.

തുർക്കിയിലേക്ക് സഹായം അയച്ചതിന് ഫിരത് സുനൽ ഇന്ത്യയോട് നന്ദി പറഞ്ഞു, “ആവശ്യമുള്ള സമയത്തെ സുഹൃത്ത് തീർച്ചയായും ഒരു നല്ല സുഹൃത്താണ്.”- തുർക്കിയെ സഹായിച്ചതിന് ഇന്ത്യയോട് നന്ദി പറഞ്ഞ് തുർക്കി അംബാസഡർ സോഷ്യൽ മീഡിയയിൽ കുറിച്ചു.