ഹരിയാനയില്‍ മതഘോഷയാത്രക്കിടെ ഉണ്ടായ കല്ലേറിനെ തുടർന്ന് സംഘർഷം


ഹരിയാനയില്‍ മതഘോഷയാത്രക്കിടെ ഉണ്ടായ കല്ലേറിനെ തുടർന്ന് സംഘർഷം 



ഹരിയാനയില്‍ മതഘോഷയാത്രക്കിടെ ഉണ്ടായ കല്ലേറിനെ തുടർന്ന് സംഘർഷം. ഗുരുഗ്രാമിനോട് ചേർന്നുള്ള നുഹിൽ മതപരമായ ഘോഷയാത്രയ്ക്കിടെയാണ് അക്രമം . 2500  പേർ പ്രശ്നം രൂക്ഷമായതോടെ ആരാധനാലയത്തിൽ അഭയം പ്രാപിച്ചു.

അക്രമികൾ കല്ലെറിയുകയും കാറുകൾക്ക് തീയിടുകയും ചെയ്തു. പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. ഇതില്‍ ഒരാൾക്ക് വെടിയേല്‍ക്കുകയും 20 തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ സംഘർഷത്തിന് പിന്നാലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കുകയും കൂട്ടം കൂടുന്നത് നിരോധിക്കുകയും ചെയ്തു.

ഗുരുഗ്രാം-ആൾവാർ ദേശീയ പാതയിൽ ഒരു സംഘം യുവാക്കൾ ഘോഷ യാത്ര തടയുകയും തുടര്‍ന്ന് ഇതിനെ നേരെ കല്ലേറുണ്ടാകുകയുമായിരുന്നെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനക്കൂട്ടം അക്രമം രൂക്ഷമായതോടെ വാഹനങ്ങൾക്ക് തീകൊളുത്തി. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വീഡിയോയാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.