ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂന മർദ്ദം, ശക്തി പ്രാപിക്കും; വടക്കൻ കേരളത്തിലെ മഴ സാധ്യത ഇങ്ങനെ

ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂന മർദ്ദം, ശക്തി പ്രാപിക്കും; വടക്കൻ കേരളത്തിലെ മഴ സാധ്യത ഇങ്ങനെ


തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ തീവ്രന്യൂന മർദ്ദം രൂപപ്പെട്ടു. ന്യൂന മർദ്ദം വൈകുന്നേരത്തോടെ അതിതീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു ബംഗ്ലാദേശ് തീരത്ത് പ്രവേശിക്കും. തുടർന്ന് പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്  അറിയിച്ചു.

അതേസമയം ന്യൂനമർദ്ദം രൂപപ്പെട്ടത് കേരളത്തിൽ സ്വാധീനിക്കല്ല. വടക്കൻ കേരളത്തിൽ അടുത്ത മൂന്ന് ദിവസം ഇടവിട്ട മിതമായ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഉടനീളം നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഒരു ജില്ലയിലും ഇതുവരെ പ്രത്യേക അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കാലവർഷം  പകുതി പിന്നിട്ടപ്പോൾ കേരളത്തിൽ ലഭിച്ച മഴ വളരെ കുറവാണ്. മഴയിൽ 35% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂൺ 1 മുതൽ ജൂലൈ 31 വരെ സാധാരണ ലഭിക്കേണ്ട മഴ 1301.7 മില്ലിമീറ്ററായിരിക്കെ,  ഇതുവരെ ലഭിച്ചത് 852 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. അടുത്ത രണ്ടു മാസവും സാധാരണയിൽ കുറവ് മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. പ്രവചനം ശരിയാകുമെങ്കിൽ സംസ്ഥാനത്തെ കാത്തിരിക്കുന്നത് രൂക്ഷമായ വരൾച്ചയായിരിക്കും.