നേപ്പാളില്‍ കൊടുംതണുപ്പിൽ അഞ്ചുപേര്‍ മരിച്ചു

കാഠ്മണ്ഡു: കൊടുംതണുപ്പിനെ തുടര്‍ന്ന് നേപ്പാളില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു.
ജജര്‍കോട്ട് ജില്ലയില്‍ താല്‍ക്കാലിക തമ്ബുകളില്‍ താമസിച്ചിരുന്ന വയോധികരാണ് മരിച്ചത്. ജജര്‍കോട്ടില്‍ നവംബര്‍ മൂന്നിനുണ്ടായ ഭൂചലനത്തില്‍ 153 പേര്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു.
കുട്ടികളും പ്രായമായവരും മാറാരോഗികളും പുതുതായി പ്രസവിച്ചവരും ഉള്‍പ്പെടെ പ്രയാസകരമായ സാഹചര്യത്തിലാണ് ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നത്. 34,000ത്തിലധികം കുടുംബങ്ങള്‍ വീട് പൂര്‍ണമായി തകര്‍ന്നതിനാല്‍ താല്‍ക്കാലിക തമ്ബുകളില്‍ താമസിക്കുന്നു.