മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ കാത്തിരിപ്പ് നീളും. റെസ   നിർമ്മാണം പൂർത്തിയായാൽ മാത്രമെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകൂവെന്ന് മലപ്പുറം എം.പി അബ്ദുസമദ് സമദാനിയെ വ്യോമയാന സഹമന്ത്രി രേഖാമൂലം അറിയിച്ചു.

കരിപ്പൂർ വിമാനപകടത്തിന് പിന്നാലെയാണ് വലിയ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. വലിയ വിമാനങ്ങൾ ഇറങ്ങാത്തത് യാത്രകാർക്ക് പ്രയാസം സൃഷ്ടിക്കുന്നതും നിലവിലെ റൺവേയുടെ സുരക്ഷയും ചൂണ്ടിക്കാട്ടി മലപ്പുറം എം.പി ഡോ. എം.പി അബ്ദു സമദ് സമദാനി വിഷയം പാർലമെൻ്റിൽ ഉന്നയിച്ചിരുന്നു. റൺവേ നവീകരണവും റെസയുടെ നീളം കൂട്ടലും കഴിഞ്ഞ ശേഷം മാത്രമെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകൂ എന്ന നിലപാടിലാണ് വ്യോമയാന മന്ത്രാലയം. 

റൺവേ നവീകരണ ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. മന്ത്രിയുടെ കത്ത് പുറത്ത് വന്നതോടെ ഹജ്ജിനായി വലിയ വിമാനങ്ങൾ അനുവദിക്കുമെന്ന പ്രതീക്ഷയും ഇല്ലാതായി. വലിയ വിമാനങ്ങൾ സർവീസ് നടത്തിയാൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം