ആലപ്പുഴയിൽ പൊലീസുകാരൻ കുഴിമന്തി വിൽക്കുന്ന ഹോട്ടൽ അടിച്ചുതകർത്തു; ബൈക്ക് ഹോട്ടലിലേക്ക് ഓടിച്ചുകയറ്റിയെന്നും ജീവനക്കാർ; അക്രമി കസ്റ്റഡിയിൽ

ആലപ്പുഴയിൽ പൊലീസുകാരൻ കുഴിമന്തി വിൽക്കുന്ന ഹോട്ടൽ അടിച്ചുതകർത്തു; ബൈക്ക് ഹോട്ടലിലേക്ക് ഓടിച്ചുകയറ്റിയെന്നും ജീവനക്കാർ; അക്രമി കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ പൊലിസുകാരൻ കുഴിമന്തി വിൽക്കുന്ന ഹോട്ടൽ അടിച്ചുതകർത്തു. ഭക്ഷ്യ വിഷബാധയുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം. വൈകീട്ട് ആറരയോടെയാണ് സംഭവം ഉണ്ടായത്.

ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫാണ് ആക്രമണം നടത്തിയത്. ഇയാൾ ഒരു വാക്കത്തിയുമായാണ് അവിടെ എത്തിയതെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു. എത്തിയ ഉടനെ ഹോട്ടലിന്റെ ചില്ല് അടിച്ചുതകർത്തു. ഒപ്പം ബൈക്ക് ഓടിച്ച് ഹോട്ടലിന് അകത്തേക്ക് കയറ്റിയതായും ഇയാൾ മദ്യലഹരിയിലായിരുന്നെന്നും ഹോട്ടൽ ജീവനക്കാർ പറയുന്നു.

പൊലിസുകാരന്റെ മകൻ രണ്ട് ദിവസം മുൻപ് ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. പിന്നാലെയുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ഹോട്ടൽ ആക്രമിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയത്. അക്രമം നടത്തിയ പൊലീസുകാരനെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ