അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ ഷെല്ലാക്രമണം; 25 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ ഷെല്ലാക്രമണം; 25 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്


ഗാസ: പലസ്തീനിലെ ​റഫയിൽ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ട്. റഫയ്ക്ക് വടക്കുള്ള അഭയാർഥി ക്യാമ്പുകൾക്ക് നേരെ വെള്ളിയാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ  25 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അധികൃതർ വ്യക്തമാക്കി. തീരപ്രദേശത്ത് രണ്ട് സ്ഥലങ്ങളിൽ ഷെല്ലാക്രമണം നടന്നതായി ദൃക്സാക്ഷികൾ പറഞ്ഞെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി. ആക്രമണത്തിൽ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും കൊട് ക്യാമ്പുകൾ നിറഞ്ഞിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് ചെയ്ത സംഭവം പരിശോധിക്കുന്നതായി ഇസ്രായേൽ സൈന്യം അറിയിച്ചു. മെഡിറ്ററേനിയൻ തീരത്തെ ഗ്രാമപ്രദേശമായ മുവാസിയിലെ സമീപമുള്ള സ്ഥലങ്ങളിൽ ഇസ്രായേൽ മുമ്പ് ബോംബാക്രമണം നടത്തിയിരുന്നു. 

ഒരു ദശലക്ഷത്തിലധികം ഫലസ്തീനികൾ അഭയം തേടിയ റഫയിൽ ഇസ്രായേൽ സൈനിക നടപടിയുമായി മുന്നോട്ട് പോകുകയാണ്. മിക്കവരും ഇപ്പോൾ റഫയിൽ നിന്ന് പലായനം ചെയ്തു. വേണ്ടത്ര ഭക്ഷണമോ വെള്ളമോ മെഡിക്കൽ സംവിധാനമോ ഇല്ലാതെ കുടുംബങ്ങൾ ടെൻ്റുകളിലും ഇടുങ്ങിയ അപ്പാർട്ടുമെൻ്റുകളിലും അഭയം പ്രാപിക്കുന്നതിനാൽ ഗാസയിൽ ഒരു സ്ഥലവും സുരക്ഷിതമല്ലെന്നും സാഹചര്യങ്ങൾ ഭയാനകമാണെന്നും യുഎൻ പറയുന്നു. 


ഹമാസ് പോരാളികളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വയ്ക്കുകയാണെന്നും സിവിലിയൻ മരണങ്ങൾ പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ഇസ്രായേൽ പറയുന്നു. വൻതോതിലുള്ള സിവിലിയൻ നാശനഷ്ടങ്ങൾ തീവ്രവാദികളാണെന്നും അവർ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതിനാലാണെന്നും അത് കുറ്റപ്പെടുത്തുന്നു. ഹമാസിനെയാണ് ലക്ഷ്യം വെക്കുന്നതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം. ഗാസയിൽ വംശഹത്യയ്ക്ക് സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ഉന്നത കോടതി നിരീക്ഷിച്ചു. എന്നാൽ, ഇക്കാര്യം ഇസ്രായേൽ ശക്തമായി നിഷേധിച്ചു.