വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് ഐഫോണും 40,000 രൂപയും കവര്‍ന്നു ; കണ്ണൂർ സ്വദേശി പിടിയിൽ


വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് ഐഫോണും 40,000 രൂപയും കവര്‍ന്നു ; കണ്ണൂർ സ്വദേശി പിടിയിൽ



കൊച്ചി: വൈദികനെ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തിപണവും ഫോണും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. കോട്ടയം സ്വദേശിയായ വൈദികനെയാണ് മുറിയില്‍ പൂട്ടിയിട്ട് നാല്‍പതിനായിരം രൂപയും ഐഫോണും കവര്‍ന്നത്. പ്രതി കണ്ണൂര്‍ സ്വദേശി ആല്‍ബിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കെഎസ്ആര്‍ടിസിക്ക് സമീപത്തെ ലോഡ്ജില്‍ കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം നടന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം സ്വദേശിയായ വൈദികന്‍ സ്വകാര്യ ആവശ്യത്തിനായി കൊച്ചിയിലെത്തുന്നത്. ഇതിനിടെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പരിസരത്തുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. ഇതിനിടെയിലാണ് കണ്ണൂര്‍ സ്വദേശിയായ ആല്‍ബിന്‍ ലോഡ്ജിലേക്ക് അതിക്രമിച്ച് കയറി വൈദികന്റെ് കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണവും ഐഫോണും കവര്‍ന്നത്.

വൈദികന്‍ കൊച്ചി സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണത്തിനൊടുവിലാണ് പ്രതിപിടികൂടിയത്. ഇന്ന് രാവിലെ ഹൈക്കോടതിക്ക് സമീപത്ത് വെച്ച് ഐഫോണില്‍ സിമ്മിടാന്‍ ശ്രമിച്ചപ്പോഴാണ് അലര്‍ട്ട് ലഭിക്കുകയും ലൊക്കേഷന്‍ മനസിലാക്കിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.