photo - facebook
ഇടുക്കി : മൂന്നാറില്‍ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയ രണ്ട് സ്ഥാപനങ്ങൾ . അൽ ബുഹാരി ഹോട്ടലും തങ്കം ഇൻ റിസോർട്ടുമാണ് പൂട്ടിച്ചത്. രണ്ട് സ്ഥാപനങ്ങൾക്കും ഒരു ലക്ഷം രൂപ വീതം പിഴയും ഇട്ടു. മൂന്നാർ പഞ്ചായത്തും ആരോഗ്യവകുപ്പുമാണ് നടപടി സ്വീകരിച്ചത്.
നല്ലതണ്ണിയാറിലേക്കാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്. മുന്നാർ ടൗണിൽ ജിഎച്ച് റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണിത്. ഒരു മാസമായി ഇവിടെ ദുർഗന്ധം ഉണ്ടെന്ന് സമീപവാസികൾ പറയുന്നു. ഇവര്‍ നൽകിയ പരാതിയെ തുടർന്നാണ് നടപടിയുണ്ടായത്. പരിശോധനയിൽ പരാതി ശരിയാണെന്ന് കണ്ടെത്തി.
റോഡരികിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടങ്ങളുടെ പിൻഭാഗത്തുള്ള നല്ലതണ്ണിയാറിലേക്കാണ് മാലിന്യം ഒഴുക്കിയത്. പരിശോധനയിൽ പരാതി ശരിയാണെന്ന് കണ്ടെത്തിയത്. നല്ലതണ്ണിയാർ ഒഴുകിയെത്തുന്നത് മുതിരപ്പുഴയാറിലേക്കാണ്. മുതിരപ്പുഴയാറിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നുണ്ട്.
അനിശ്ചിത കാലത്തേക്കാണ് ഹോട്ടലും റിസോർട്ടും അടപ്പിച്ചത്. ഇനി കൃത്യമായി മാലിന്യം സംസ്കരിക്കാനുള്ള നടപടി സ്വീകരിച്ച ശേഷം മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും അനുമതി ലഭിച്ചാൽ മാത്രമേ ഹോട്ടലും റിസോർട്ടും തുറക്കാൻ കഴിയൂ എന്ന് പഞ്ചായത്ത് അറിയിച്ചു.