കേണിച്ചിറയില്‍ പിടിയിലായ കടുവയുടെ രണ്ടു പല്ലുകൾ തകർന്നതായി കണ്ടെത്തി: മൃഗശാലയിലേക്ക് മാറ്റിയേക്കും
സുൽത്താൻ ബത്തേരി : കേണിച്ചിറയില്‍ പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നം. തോല്‍പ്പെട്ടി 17 എന്ന കടുവയുടെ രണ്ട് പല്ലുകള്‍ തകര്‍ന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അധികൃതർ പറയുന്നത് കടുവയെ നിലവില്‍ കാട്ടിലേക്ക് വിടാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ്. ഇന്ന് കടുവയെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. ഇരുളം വനംവകുപ്പ് കേന്ദ്രത്തിലാണ് ഇപ്പോൾ കടുവ. മൃഗശാലയിലേക്ക് ഇതിനെ മാറ്റാൻ സാധ്യതയുണ്ട്. ഞായറാഴ്ച രാത്രി 11ന് ആണ് മൂന്നുദിവസമായി കേണിച്ചിറയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്ന കടുവ കെണിയിലായത്. കടുവ അകപ്പെട്ടത് കിഴക്കേതില്‍ സാബുവിന്റെ പറമ്പില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ്.