ബിഹാറിൽ ഇടി മിന്നലേറ്റ് 12 പേർ മരിച്ചു
പാറ്റ്ന: ബിഹാറിൽ ഇടി മിന്നലേറ്റ് 12 പേർ മരിച്ചു. ഇതോടെ ജൂലൈ ഒന്ന് മുതൽ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. ഞായറാഴ്ച 10 പേരും ശനിയാഴ്ച ഒൻപത് പേരും മരണപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം ജാമുയിയിലും കൈമൂരിലും മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. റോഹ്താസിൽ രണ്ട് പേർ മരിച്ചു, സഹർസ, സരൺ, ഭോജ്പൂർ, ഗോപാൽഗഞ്ച് എന്നിവിടങ്ങളിൽ ഒരോരുത്തർ വീതവും മരിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.