കൽപ്പറ്റ ടൗൺ ഭാഗങ്ങളിൽ യുവാക്കൾക്ക് MDMA വിൽപ്പന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്
കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ T യും സംഘവും കൽപ്പറ്റ പഴയ ബസ്സ്റ്റാൻ്റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയിഡിൽ 6.25 ഗ്രാം MDMA യുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു.

കൽപ്പറ്റ പുത്തൂർവയൽ സ്വദേശി ആഞ്ഞിലി വീട്ടിൽ സോബിൻ കുര്യാക്കോസ് (Age: 24) ,
മുട്ടിൽ പരിയാരം ചിലഞ്ഞിച്ചാൽ സ്വദേശി പുത്തൂക്കണ്ടി വീട്ടിൽ മുഹമ്മദ് അസനുൽ ഷാദുലി (Age: 23) ,
കണിയാമ്പറ്റ സ്വദേശി ചോലക്കൽ വീട്ടിൽ അബ്ദുൽ മുഹമ്മദ് ആഷിഖ് (Age : 22 )
എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പരിശോധനയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഉമ്മർ VA ,
പ്രിവൻ്റീവ് ഓഫീസർ ലത്തീഫ് KM ,
സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത് PC , വിഷ്ണു KK ,
വനിതാ സിവിൽ എക്സൈസ് ഓഫീസർ സൂര്യ KV എന്നിവർ പങ്കെടുത്തു.
സോബിൻ കുര്യാക്കോസ്, മുഹമ്മദ് അസനുൽ ഷാദുലി എന്നിവർ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് മുൻപും സമാന കേസിൽ പിടിയിലായിട്ടുണ്ട്.

ഈ കേസിൻ്റെ വിചാരണ നടപടികൾ ബഹു: കോടതിയിൽ പുരോഗമിച്ചു വരികയാണ്.
ലഹരി വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നു.
MDMA 0.5 ഗ്രാം പോലും കൈവശം വെക്കുന്നത് 10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്.
പ്രതികളെ ബഹു: കൽപ്പറ്റ JFCM കോടതി മുമ്പാകെ ഹാജറാക്കുന്നതാണ്