ആറ് പേരെ വിവാഹം ചെയ്ത് കടന്ന് കളഞ്ഞു, പിടിവീണത് 7-ാം കല്യാണത്തിന് തൊട്ട് മുമ്പ്; വിവാഹത്തട്ടിപ്പുകാരി അറസ്റ്റില്‍
തിരുവനന്തപുരത്ത് വിവാഹത്തട്ടിപ്പുകാരി പിടിയിൽ. എറണാകുളം സ്വദേശിയായ രേഷ്മയാണ് പിടിയിലായത്. ഏഴാമത്തെ കല്യാണത്തിന് തൊട്ട് മുമ്പാണ് യുവതി കുടുങ്ങിയത്. വരനായ പഞ്ചായത്ത് അംഗമാണ് താലികെട്ടിന് മുമ്പ് തട്ടിപ്പ് പിടികൂടിയത്. രേഷ്മ നടത്തിയത് അമ്പരപ്പിക്കുന്ന വിവാഹത്തട്ടിപ്പാണെന്ന് പൊലീസ് പറയുന്നു. രണ്ട് വിവാഹം കൂടി നിശ്ചയിച്ചിരുന്നു.</p><p>ഏഴാമത്ത് വിവാഹം കഴിക്കാനിരുന്ന പഞ്ചായത്തംഗമായ പ്രതിശ്രുത വരനാണ് യുവതിയുടെ വിവാഹ തട്ടിപ്പ് കണ്ടെത്തുന്നത്. പഞ്ചാത്തംഗത്തിൻ്റെ നമ്പർ വിവാഹ ആലോചനക്കായുള്ള വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ശേഖരിച്ച ശേഷം പെൺകുട്ടിയുടെ അമ്മയാണെന്ന് പറഞ്ഞ് മറ്റൊരു സ്ത്രീയാണ് വരനെ ആദ്യം വിളിക്കുന്നത്. പിന്നീട് യുവതി വരനുമായി സംസാരിക്കുമ്പോള്‍ താന്‍ ദത്ത് പുത്രിയാണെന്നും അമ്മ ഉപദ്രവിക്കാറുണ്ട് എന്ന് പറഞ്ഞ് സഹതാപം പിടിച്ചുപറ്റി. പിന്നാലെ വിവാഹം ചെയ്ത് കടന്ന് കളയുന്നതാണ് യുവതിയുടെ രീതി. എന്നാൽ, സംശയം തോന്നിയ യുവതി പഞ്ചായത്ത് അംഗം യുവതി ബ്യൂട്ടിപാര്‍ലറില്‍ പോയ സമയത്ത് ബാഗ് പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചതായത്. മുമ്പ് വിവാഹം കഴിച്ചതിൻ്റെ രേഖ പഞ്ചായത്ത് അംഗം കണ്ടെത്തിയതോടെയാണ് വിവരം പൊലീസിനെ അറിയിച്ചത്