ജിദ്ദ-കരിപ്പൂര് വിമാനത്തിന് നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിങ്; രണ്ട് ടയറുകളും പൊട്ടിത്തെറിച്ചു, യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ജിദ്ദ-കരിപ്പൂര് വിമാനത്തിന് നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിങ്; രണ്ട് ടയറുകളും പൊട്ടിത്തെറിച്ചു, യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ



കൊച്ചി: ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് വരുകയായിരുന്ന വിമാനം സാങ്കേതിക തകരാരിനെ തുടർന്ന് നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിങ് നടത്തി. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചു. വ്യാഴാഴ്ച രാവിലെ 9.05 നാണ് ജിദ്ദയിൽ നിന്നുള്ള എയർഇന്ത്യ വിമാനം നെടുമ്പാശേരിയിലിറക്കിയത്.

160 യാത്രക്കാരും ജീവനക്കാരുമായി യാത്രയാരംഭിച്ച വിമാനമാണ്. തലനാരിഴയ്‌ക്കാണ് അപകടം ഒഴിവായത്. യാത്രക്കാരും ജീവനക്കാരുമടക്കം എല്ലാവരും സുരക്ഷിതരാണ്. ലാൻഡിങ് ഗിയറിന് തകരാർ കണ്ടെത്തിയതിനെത്തുടർന്ന് വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. അടിയന്തര സന്ദേശം ലഭിച്ചതോടെ ഫയർ ഫോഴ്സും ആംബുലൻസുകളും റൺവേയ്‌ക്ക് സമീപം നിലയുറപ്പിച്ചു.

റൺവേയിൽ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ വലതുവശത്തെ രണ്ട് ടയറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.