കലൂര്‍ സ്‌റ്റേഡിയത്തിലും പരിസരത്തും ലഹരി വ്യാപാരം; നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കലൂര്‍ സ്‌റ്റേഡിയത്തിലും പരിസരത്തും ലഹരി വ്യാപാരം; നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


കൊച്ചി: കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയവും പരിസരവും ലഹരി വ്യാപാരികളും ഇടപാടുകാരും സാമൂഹിക വിരുദ്ധരും കൈയടക്കുകയാണെന്ന പരാതി ഉന്നത പോലീസ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സമഗ്രമായി അന്വേഷിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ജില്ലാ പോലീസ് മേധാവിയും (എറണാകുളം സിറ്റി) ജോയിന്‍റ് എക്‌സൈസ് കമ്മീഷണറും കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി, ജിസിഡിഎ സെക്രട്ടറി എന്നിവരുടെ സഹകരണത്തോടെ പരാതിയെകുറിച്ച് വിശദമായ അന്വേഷണം നടത്തണം.

സിറ്റി പോലീസും എക്‌സൈസും പ്രദേശത്ത് പെട്രോളിംഗ് ശക്തമാക്കണം. സ്‌റ്റേഡിയത്തിലും പരിസരത്തുമുള്ള തെരുവുവിളക്കുകള്‍ പ്രകാശിക്കുന്നുണ്ടോയെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെx റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തണം. തെരുവുവിളക്കുകള്‍ കത്തുന്നില്ലെങ്കില്‍ അത് പ്രവര്‍ത്തനക്ഷമമാക്കാനുള്ള നിര്‍ദേശം നല്‍കണം.

ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പോലീസ്, എക്‌സൈസ്, കോര്‍പറേഷന്‍, ജിസിഡിഎ എന്നിവര്‍ ഒരു മാസത്തിനകം കമ്മീഷനില്‍ സമര്‍പ്പിക്കണം. മാര്‍ച്ച് മൂന്നിന് പത്തടിപ്പാലം റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ എസിപിയും ജോയിന്‍റ് എക്‌സൈസ് കമ്മീഷണറും കോര്‍പ്പറേഷന്‍, ജിസിഡിഎ സെക്രട്ടറിമാരും ഹാജരാകണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.