
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സമരം കടുപ്പിക്കാന്‍ തീരുമാനിച്ചുവെന്നും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സഭാ നടപടികളോടു സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.
മുദ്രാവാക്യം വിളികളോടെ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറ .സ്പീക്കറുടെ ഡയസിന് മുന്നിലെത്തി പ്രതിഷേധിച്ചു. സ്വര്ണംകട്ടത് ആരപ്പാ എന്ന ബാനറുമായാണ് പ്രതിപക്ഷ പ്രതിഷേധം. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങുകയാണെന്നും എസ്ഐടി നോക്കുകുത്തിയായി മാറിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു.
കേസന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എസ്ഐടി സമയബന്ധിതമായി കുറ്റപത്രം നല്‍കാത്തതിനാലാണ് പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയും ഇക്കണക്കിനാണെങ്കില്‍ ഉടന്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് എസ്ഐടിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതുകൊണ്ടാണ് കുറ്റപത്രം നല്കാൻ വൈകുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സ്വര്‍ണക്കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വര്‍ണം കട്ടത് ആരപ്പാ എന്ന പാരഡിപാട്ട് പാടിയാണ് പ്രതിപക്ഷം സമരം തുടങ്ങിയത്. പ്രതിപക്ഷത്തിനെതിരേ ഭരണപക്ഷവും രംഗത്തുവന്നതോടെ നിയമസഭ പ്രക്ഷുബ്ധമായി. ഇതോടെ ചോദ്യോത്തരവേള തടസപ്പെട്ടു. പ്രതിപക്ഷത്തിനെതിരെ മന്ത്രിമാരായ എം.ബി. രാജേഷും വി.ശിവന്‍കുട്ടിയും രംഗത്തെത്തി.
പ്രതിപക്ഷം നടത്തുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നും കോടതിയില്‍ നിന്ന് ഓരോ ദിവസവും പ്രതിപക്ഷത്തിന്റെ കരണക്കുറ്റിക്ക് അടികിട്ടിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
സ്പീക്കര്‍ മുന്‍കൈയെടുത്ത് പ്രതിപക്ഷത്തെ ഭരണഘടന പഠിപ്പിക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സ്വര്‍ണം കട്ടത് ആരപ്പ എന്ന പാട്ട് മാറ്റിയാണു പാടേണ്ടതെന്ന് ശിവന്‍കുട്ടി പറഞ്ഞു. സോണിയാഗാന്ധിക്കെതിരെ ഇന്നും വിമര്‍ശനം ഉന്നയിച്ചു ശിവന്‍കുട്ടിയും പാട്ടുപാടി. പ്രതിപക്ഷം കവലചട്ടമ്പികളാണോയെന്ന് ഭരണപക്ഷത്തെ ഡി.കെ. മുരളി ചോദിക്കുകയും വിമര്‍ശിക്കുകയും ചെയ്തു.
പ്രതിപക്ഷ അംഗങ്ങളായ അന്‍വര്‍സാദത്തും സനീഷ്കുമാര് ജോസഫും സ്പീക്കറുടെ ഡയസിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഇതിനെ വാച്ച് ആൻഡ് വാര്‍ഡ് തടഞ്ഞു. ഇതേത്തുടര്‍ന്ന് കുറച്ചുനേരത്തേക്ക് സഭ നിര്‍ത്തിവച്ച ശേഷം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റുപോയി.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എ മാരായ ഐ.സി. ബാലകൃഷ്ണനും എ.കെ. അഷറഫും നിയമസഭ വളപ്പില്‍ ഇന്നും സത്യഗ്രഹം തുടരുകയാണ്. ഏറെ നേരത്തെ ഇടവേളയ്ക്കുശേഷം സഭ വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിപക്ഷ പ്രതിഷേധം തുടങ്ങി.
മന്ത്രി പി.രാജീവിനോടു വിഷയത്തില്‍ മറുപടി നല്കാന് സ്പീക്കര്‍ നിര്‍ദേശിച്ചു. ഡയസില്‍ കയറാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ നടപടിയെ സ്പീക്കര്‍ വിമര്‍ശിച്ചു. ഇതിനിടെ വാച്ച് ആൻഡ് വാര്‍ഡ് ബാനറുകളും പ്ലക്കാര്‍ഡുകളും ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു.
ഇതേത്തുടര്‍ന്ന് അന്‍വര്‍ സാദത്തും മാത്യു കുഴല്‍നാടനും സ്പീക്കറുടെ ഡയസിലേക്കു കയറാന്‍ ശ്രമിച്ചു. വാച്ച് ആൻഡ് വാര്‍ഡിനോട് പിന്മാറാന് സ്പീക്കര്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ടാമതും സഭ നിര്‍ത്തിവച്ചു.ടി
