മഴ വില്ലനായി, കൊല്‍ക്കത്ത-പഞ്ചാബ് മത്സരം ഉപേക്ഷിച്ചു, പോയിന്‍റ് പട്ടികയില്‍ വീണ്ടും മാറ്റം, ആർസിബിയെ മറികടന്ന് പഞ്ചാബ് തലപ്പത്ത്

മഴ വില്ലനായി, കൊല്‍ക്കത്ത-പഞ്ചാബ് മത്സരം ഉപേക്ഷിച്ചു, പോയിന്‍റ് പട്ടികയില്‍ വീണ്ടും മാറ്റം, ആർസിബിയെ മറികടന്ന് പഞ്ചാബ് തലപ്പത്ത്


കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സ്-പഞ്ചാബ് കിംഗ്സ് മത്സരം മഴമൂലം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചു. ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തെര‍ഞ്ഞെടുത്തിരുന്നു. 3.4 ഓവര്‍ ബാറ്റ് ചെയ്ത കൊല്‍ക്കത്ത 25-2 എന്ന സ്കോറില്‍ നില്‍ക്കുമ്പോഴാണ് മഴ കളി മുടക്കിയത്. പിന്നീട് 10.30 ഓടെ മഴ മാറിയെങ്കിലും നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം അഞ്ചോവര്‍ മത്സരം പോലും സാധ്യമാകാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്.മത്സരം ഉപേക്ഷിച്ചതോടെ കൊല്‍ക്കത്തയും പഞ്ചാബും ഓരോ പോയന്‍റ് വീതം പങ്കിട്ടു. ഒരു പോയന്‍റ് നേടിയതോടെ പഞ്ചാബ് പോയന്‍റ് പട്ടികയില്‍ ആര്‍സിബിയെ പിന്തള്ള അഞ്ച് പോയിന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ കൊല്‍ക്കത്ത ഒരു പോയന്‍റുമായി എട്ടാം സ്ഥാനത്തെത്തി. ശുഭ്മാന്‍ ഗില്ലിന്‍റെ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംസ്ഗും മാത്രമാണ് ഇതുവരെ ഒരു പോയന്‍റ് പോലും സ്വന്തമാക്കാത്ത രണ്ട് ടീമുകള്‍.കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് നിര്‍ണായക മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത പഞ്ചാബിനെതിരെ ഇറങ്ങിയത്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ അഭിഷേക് ശര്‍മയുടെ ക്യാച്ചെടുക്കുന്നതിനിടെ പരിക്കേറ്റ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും അസുഖബാധിതനായ മിസ്റ്ററി സ്പിന്നര്‍ സുനില്‍ നരെയ്നും കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനില്‍ ഉണ്ടായിരുന്നില്ല. വരുണ്‍ ചക്രവര്‍ത്തിക്ക് പകരം റൊവ്മാന്‍ പവലും സുനില്‍ നരെയ്ന് പകരം നവദീപ് സെയ്നിയുമാണ് കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവലിലെത്തിയത്. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റമൊന്നും ഇല്ലാതെയായിരുന്നു പഞ്ചാബ് ഇറങ്ങിയത്.പഞ്ചാബ് കിംഗ്‌സ് പ്ലേയിംഗ് ഇലവൻ:പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), കൂപ്പർ കനോലി, നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ യാൻസൻ, സേവ്യർ ബാർട്ട്ലെറ്റ്, വൈശാഖ് വിജയ്കുമാർ, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചഹൽ.കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയിംഗ് ഇലവൻ: ഫിൻ അലൻ, അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), കാമറൂൺ ഗ്രീൻ, അംഗക്രിഷ് രഘുവൻഷി (വിക്കറ്റ് കീപ്പർ), റോവ്മാൻ പവൽ, റിങ്കു സിംഗ്, രമൺദീപ് സിംഗ്, അനുകൂൽ റോയ്, നവദീപ് സൈനി, വൈഭവ് അറോറ, കാർത്തിക് ത്യാഗി.