
തങ്ങളുടെ സൂപ്പർ സ്റ്റാറിനെ കാണാനായുള്ള ദമ്പതികളുടെ നടത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്യെ കാണാൻ വേണ്ടിയാണ് ദന്പതികൾ പുറപ്പെട്ടത്. മലപ്പുറത്ത് നിന്ന് ചെന്നൈയിലേക്ക് 650 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്താണ് ഇവർ പോയത്.
ഡ്രൈവറായ കെ.എസ് മുഹമ്മദ് റാഫിയും ഭാര്യ സി.പി ഉമ്മു ഷഹനമോളുമാണ് താനൂരിൽ നിന്നും ചെന്നൈയിലേക്ക് കാൽനടയായി യാത്ര തിരിച്ചത്. കടുത്ത ചൂടിലും കോരിച്ചൊരിയുന്ന വേനൽ മഴയിലും തളരാതെ വിജയ്യെ കാണുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഒരേ മനസോടെ യാത്ര ചെയ്യുന്നത്.
കാൽ നടയായി പാലക്കാട്ട് വഴി തമിഴ്നാട്ടിലേക്ക് കടക്കാനും അവിടെ നിന്നും ചെന്നൈയിലേക്ക് പോകാനുമാണ് ദമ്പതികളുടെ പദ്ധതി. ചെന്നൈയിൽ വച്ച് ടിവികെയെ ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ച വിജയ്യെ ഒരു നോക്ക് കാണാനാകുമെന്ന പ്രതീക്ഷയിലാണ് അവർ.
