കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ഷോർട്ട് സർക്യൂട്ട് മൂലമല്ല കാർ ക്തതിയതെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. വയറിംഗിനും തകരാർ കണ്ടെത്താനായില്ല. ഇന്ധന ടാങ്കിന് ചോർച്ച ഇല്ലെന്നും കണ്ടെത്തി.
കാറിന്റെ പിന്നിൽ നിന്നാണ് തീ പടർന്നത്. മോട്ടോർ വാഹന വകുപ്പിന് പുറമെ ഫോറൻസിക് സംഘവും സംഭവസ്ഥലത്തും വാഹനത്തിലും വിശദമായ പരിശോധന നടത്തിവരികയാണ്.
ഫോറൻസിക് റിപ്പോർട്ട് കൂടി പുറത്തുവന്ന ശേഷമേ അപകട കാരണം വ്യക്തമാകൂ. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പേരാമ്പ്ര ചെറുവണ്ണൂരില്‍ വച്ചുണ്ടായ സംഭവത്തിൽ കക്കറമുക്ക് സ്വദേശി സോനയാണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ സോനയുടെ ഭർത്താവ് ലാലു ചികിത്സയിൽ കഴിയുകയാണ്. ഇരുവരും ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കുവരുന്ന വഴിയാണ് ദാരുണ സംഭവമുണ്ടായത്

