സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ



ചെന്നൈ: കേരളത്തില്‍ യു ഡി എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടും മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് നരേന്ദ്രമോദിയെ ഭയന്ന് !. ഡിഎംകെ ആണ് ആരോപണവുമായി രംഗത്തെത്തിയത്.

ഡിഎംകെ നേതാവ് ടി കെ എസ് ഇളങ്കോവന്‍ ആണ് ആരോപണം ഉയര്‍ത്തിയത്. വിജയ് അവസാനനിമിഷം യാത്ര റദ്ദാക്കിയെന്നും മോദിയെ ഈ മാസം 22ന് അദ്ദേഹം കാണുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതിനുമുമ്പ് രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിടുന്നത് അപകടം ആകുമെന്ന് വിജയ്‌ക്ക് തോന്നിയതിനാലാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്നാണ് ഇളങ്കോവന്‍ പറയുന്നത്.

വിജയ് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയ നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ബിജെപി കേരളഘടകം പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.