
തൃശൂർ: പനി ബാധിച്ചതിനെ തുടർന്ന് വീട്ടിൽ വെച്ച് ആവി പിടിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഗുരുതരമായി പൊള്ളലേറ്റ് പതിനാലുകാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം (Thrissur steam inhalation accident). തൃശൂർ വലക്കാവ് നെല്ലാനി കളപ്പുരക്കൽ വീട്ടിൽ മെയ്ജോയുടെ മകൻ എയ്ഞ്ചലോ (14) ആണ് മരിച്ചത്. കുട്ടനല്ലൂർ സെന്റ് ആഗസ്റ്റിൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് എയ്ഞ്ചലോ.
കടുത്ത പനിയെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്ന എയ്ഞ്ചലോയ്ക്ക് ആശ്വാസത്തിനായി വീട്ടിൽ വെച്ച് പാത്രത്തിൽ വെള്ളം നന്നായി ചൂടാക്കി ആവി പിടിക്കുന്നതിനിടയിലാണ് തിളച്ച വെള്ളം ദേഹത്തേക്ക് മറിഞ്ഞ് ഗുരുതരമായി പൊള്ളലേറ്റത്. കുട്ടിയുടെ നിലവിളി കേട്ടെത്തിയ വീട്ടുകാർ ഉടൻ തന്നെ എയ്ഞ്ചലോയെ തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തിൽ വലക്കാവ് പ്രദേശവും സ്കൂളും കടുത്ത പ്രവാസത്തിലാണ്
