ബംഗളൂരു: ബംഗളൂരുവിലെ പ്രശസ്തമായ ഒരു ഐടി ക്യാമ്പസിലെ ഡേകെയർ സെന്ററില്‍ അരങ്ങേറിയ ക്രൂരതകള്‍ക്ക് സമാനതകളില്ല.പിഞ്ചുകുഞ്ഞുങ്ങളെ അതിക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ അഞ്ച് ആയമാർക്കെതിരെ പോലീസ് കേസെടുത്തു. കുട്ടികളെ മാനസികമായി തകർക്കുന്ന രീതിയില്‍ ഭീഷണിപ്പെടുത്തുന്നതും ബാത്ത്റൂമില്‍ പൂട്ടിയിടുന്നതും ഉള്‍പ്പെടെയുള്ള മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടർന്നാണ് നടപടി.
Geographic Reference
കുട്ടികളെ ഭയപ്പെടുത്തി ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീനകത്ത് നിർബന്ധിച്ച് ഇരുത്തുക, വെസ്റ്റേണ്‍ ടോയ്‌ലറ്റില്‍ ഇരുത്തി ടോയ്‌ലറ്റ് ജെറ്റ് (ഫ്ലഷ് സ്പ്രേയർ) ഉപയോഗിച്ച് വായിലേക്ക് വെള്ളം അടിക്കുക എന്നിവയാണ് ഇവർ ചെയ്തത്. കൂടാതെ കുട്ടികളെ ബാത്ത്റൂമില്‍ പൂട്ടിയിടുകയും പുറത്തുപറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. കരയുന്ന കുഞ്ഞുങ്ങളെ ഇവർ ഭയപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എഫ്‌ഐആർ പ്രകാരം രണ്ടും മൂന്നും വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ഇവർ ക്രൂരമായി പീഡിപ്പിച്ചത്
