സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു



തിരുവനന്തപുരം: സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറി നടത്തിയെന്ന ആരോപണം ഉണ്ടായതിനെ തുടര്‍ന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ച ജീവനക്കാരികളില്‍ ഒരാള്‍ മരിച്ചു. വെങ്ങാനൂര്‍ സ്വദേശിനി അഞ്ജു (28) ആണ് മരിച്ചത്.

വെങ്ങാനൂര്‍ നെല്ലിവിള സൂര്യ ഫിനാന്‍സിലെ ജീവനക്കാരാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. രണ്ട് യുവതികളും ചേര്‍ന്ന് ഏകദേശം 50 ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തി എന്നാണ് ആരോപണം ഉയര്‍ന്നത്. ഇതോടെ കഴിഞ്ഞ 30നാണ് ഓഫീസില്‍ വച്ച് രണ്ടുപേരും ഒരുമിച്ച് വിഷം കഴിക്കുകയായിരുന്നു.ഷേക്ക് വാങ്ങി അതില്‍ എലിവിഷം ചേര്‍ത്ത് കഴിക്കുകയായിരുന്നുവെന്നാണ് വിവരം.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ജുവിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അഞ്ജുവിന് ഒപ്പം വിഷം കഴിച്ച സഹപ്രവര്‍ത്തക ആശുപത്രി വിട്ടെന്നാണ് അറിയുന്നത്.