കോട്ടയത്ത് വന്‍ കഞ്ചാവു വേട്ട; മൂന്നു ബംഗാളികള്‍ പിടിയില്‍; ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാൾ

കോട്ടയത്ത് വന്‍ കഞ്ചാവു വേട്ട; മൂന്നു ബംഗാളികള്‍ പിടിയില്‍; ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാൾ


കോട്ടയം: റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. 65 കിലോ കഞ്ചാവുമായി മൂന്ന് ബംഗാള്‍ സ്വദേശികളെ റെയില്‍വേ പോലീസ് പിടികൂടി. ഇന്നു പുലര്‍ച്ചെ അഞ്ചോടെ കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍റെ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍നിന്നാണ് മൂന്ന് ബംഗാള്‍ സ്വദേശികളെ കഞ്ചാവുമായി പിടികൂടിയത്. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത തൊഴിലാളിയാണ്.

മുര്‍ഷിദാബാദ് സ്വദേശികളായ റൂബെല്‍ ഹുസൈന്‍, എസ്.കെ. ഹസിബിള്‍ എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേർ. ബാഗുകളിലാക്കി ട്രെയിനില്‍ കൊണ്ടുവന്ന കഞ്ചാവാണു പിടികൂടിയത്.

കന്യാകുമാരി എക്‌സ്പ്രസില്‍ എത്തിച്ചതെന്ന് സംശയിക്കുന്നു. റെയില്‍വേ പോലീസിന്‍റെയും കേരള പോലീസിന്‍റെയും സംയുക്തമായ ഓപ്പറേഷനിലൂടെയായിരുന്നു സംഘത്തെ പിടികൂടിയത്. തിരുപ്പതിയില്‍നിന്നാണ് സംഘം കോട്ടയത്തേക്ക് കഞ്ചാവ് എത്തിച്ചത്. ട്രാവല്‍ ബാഗില്‍ ചെറിയ കിറ്റുകളാക്കിയായിരുന്നു കഞ്ചാവ് കടത്ത്.

പൂനെയില്‍നിന്ന് തിരുപ്പതിവഴി കോട്ടയത്തേക്ക് എത്തുന്ന പൂനെ-കന്യാകുമാരി എക്‌സ്പ്രസിലായിരുന്നു സംഘം കഞ്ചാവുമായി എത്തുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിലായിരുന്നു പ്രതികളെ പിടികൂടിയത്. പ്രതികളെയും കഞ്ചാവും കോട്ടയം റെയില്‍വേ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി