മങ്കിപോക്സ് വാക്‌സിനുകൾ 100 ശതമാനം ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന
മങ്കിപോക്സിനെതിരായ വാക്സിനുകൾ 100 ശതമാനം ഫലപ്രദമല്ലെന്നും ആളുകൾ അണുബാധ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന. 92-ലധികം രാജ്യങ്ങളിലായി 35,000-ലധികം മിങ്കോപ്ക്സ് കേസുകൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്തു. മങ്കിപോക്സ് തടയുന്നതിന് ഈ വാക്‌സിനുകൾക്ക് ലോകാരോഗ്യ സംഘടന 100 ശതമാനം ഫലപ്രാപ്തി പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക നേതാവ് റോസമണ്ട് ലൂയിസ് പറഞ്ഞു.
ഞങ്ങൾക്ക് കൃത്യമായ വിവരങ്ങളില്ല. വാക്‌സിൻ എടുക്കുമെങ്കിലും ഓരോ വ്യക്തിയും രോഗം വരാതിരിക്കാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്നും അപകടസാധ്യത കുറയ്ക്കണമെന്നും ലൂയിസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച ഏകദേശം 7,500 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് മുൻ ആഴ്ചയെ അപേക്ഷിച്ച് 20 ശതമാനം വർദ്ധനയാണ് സൂചിപ്പിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരിലാണ് മങ്കിപോക്സ് കേസുകൾ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യുന്നതെന്നും ഡബ്ല്യുഎച്ച്ഒ മേധാവി പറഞ്ഞു. 92 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി 12 മരണങ്ങളോടെ 35,000-ലധികം മങ്കിപോക്സ് കേസുകൾ ഇപ്പോൾ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച 7,500 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, കഴിഞ്ഞ ആഴ്‌ചയെ അപേക്ഷിച്ച് 20 ശതമാനം വർദ്ധനവ്. ഇത് മുമ്പത്തെ ആഴ്‌ചയേക്കാൾ 20 ശതമാനം കൂടുതലാണെന്നും ഗെബ്രിയേസസ് പറഞ്ഞു.