രാജ്യം പട്ടിണിയിലേക്കോ; ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിൽ കുറവ്

ദില്ലി: ഭക്ഷ്യധാന്യങ്ങളുടെ സംഭരണം കുറഞ്ഞു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ ശേഖരിക്കുന്ന അരി, ഗോതമ്പ് എന്നിവയുടെ ശേഖരണത്തിൽ 2021 നെ അപേക്ഷിച്ച് 37 ശതമാനം ഇടിവാണ് ഉണ്ടായത്. അതേസമയം കരുതൽ ശേഖരത്തിനേക്കാൾ കുറവല്ല ഇത്. ഭക്ഷ്യ ധാന്യങ്ങളുടെ കരുതൽ ശേഖരത്തിനേക്കാൾ 66 ശതമാനം കൂടുതലാണ് എന്നാണ് എഫ്സിഐയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
സാധരണയായി കരുതൽ ശേഖരമായി 30.55 ദശലക്ഷം ടൺ ഭക്ഷ്യധാന്യം സൂക്ഷിക്കണമെന്നുള്ളതാണ് മാനദണ്ഡം. എന്നാൽ നിലവിൽ 51.14 ദശലക്ഷം ടൺ ധാന്യം സംഭരിച്ചിട്ടുണ്ട്, എന്നാൽ ഇത് കഴിഞ്ഞ വർഷത്തേക്കാൾ 37 ശതമാനം കുറവാണ്.
ഗോതമ്പിന്റെ സംഭരണം കുറഞ്ഞതും സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ ഭാഗമായി ധാന്യം നൽകേണ്ടി വന്നതും ധന്യ ശേഖരത്തെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചു.