ആറളത്ത് മോതിരവരയൻ നീലിയട‌ക്കം‌ 175 ഇനം ശലഭങ്ങളെ കണ്ടെത്തി

ആറളത്ത് മോതിരവരയൻ നീലിയട‌ക്കം‌ 175 ഇനം ശലഭങ്ങളെ കണ്ടെത്തി

ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തില്‍ നടത്തിയ 23-ാമത് ചിത്രശലഭ ദേശാടന നിരീക്ഷണ സര്‍വേ സമാപിച്ചു. ഇത്തവണത്തെ സർവേയിൽ ആറളത്ത് പുതുതായി കണ്ടെത്തിയ മോതിരവരയൻ നീലി ശലഭം ഉൾപ്പെടെ 175 ഇനം ചിത്രശലഭങ്ങളെ കണ്ടെത്തി.
ഇതോടു കൂടി ആറളം വന്യജീവി സങ്കേതത്തിൽ ഇതുവരെ കണ്ടെത്തിയ ചിത്രശലഭങ്ങളുടെ എണ്ണം 264 ആയി. മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ സര്‍വേയില്‍ കേരളത്തിനകത്തും പുറത്തു നിന്നുമായി 55 ഓളം ചിത്രശലഭ നിരീക്ഷകര്‍ പങ്കെടുത്തു. ആറളം വൈൽഡ്‌ലൈഫ് വാർഡൻ വി. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.


ചീങ്കണ്ണിപ്പുഴയോരത്തും ഉരുട്ടിപ്പുഴയോരത്തും ഉള്ള മണല്‍ത്തിട്ടകളില്‍ ശലഭങ്ങളുടെ കൂട്ടംചേരല്‍ നിരീക്ഷിച്ചിട്ടുണ്ട്. ഈ മണല്‍ത്തിട്ടകള്‍ ഇവയ്ക്ക് ആവശ്യമായിട്ടുള്ള ധാതുലവണങ്ങളുടെ ശേഖരങ്ങളാണ്. അതുകൊണ്ട് തന്നെ മണല്‍ത്തിട്ടകള്‍ സംരക്ഷിക്കേണ്ടതും അത്യാവശ്യമാണെന്ന് സർവേയിൽ പങ്കെടുത്ത നിരീക്ഷകർ പറഞ്ഞു.