ടിപ്പുവിന്റെ പിന്മുറക്കാരെ നമ്മള്‍ തിരിച്ചയക്കും; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

ടിപ്പുവിന്റെ പിന്മുറക്കാരെ നമ്മള്‍ തിരിച്ചയക്കും; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്


18ാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ പിന്മുറക്കാരും ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തരും തമ്മിലാണ് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പെന്ന് നളിന്‍കുമാര്‍ കട്ടീല്‍ പറഞ്ഞു.

ബെംഗളൂരു :കര്‍ണാടക തിരഞ്ഞെടുപ്പില്‍ മത്സരം ബിജെപി -കോണ്‍ഗ്രസ് അ​െ​ണങ്കിലും തിരഞ്ഞെടുപ്പ് വിഷയം എന്നും '' ടിപ്പു -ഹനുമാന്‍- '' മാത്രം മായിരിക്കും. പതിവുപോലെ വിവാദ പരാമര്‍ശവുമായി കര്‍ണാടക ബിജെപി പ്രസിഡന്റ് നളിന്‍കുമാര്‍ കട്ടീല്‍.

18ാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ പിന്മുറക്കാരും ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തരും തമ്മിലാണ് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പെന്ന് നളിന്‍കുമാര്‍ കട്ടീല്‍ പറഞ്ഞു. രാമന്റെയും ഹനുമാന്റെയും മണ്ണില്‍ ടിപ്പുവിനെ സ്‌നേഹിക്കുന്നവര്‍ ജീവിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ടിപ്പുവിന്റെ പിന്മുറക്കാരെ നമ്മള്‍ തിരിച്ചയക്കും. നിങ്ങള്‍ ഹനുമാനെ ആരാധിക്കുന്നവരാണോ അതോ ടിപ്പുവിനെ വാഴ്ത്തിപ്പാടുന്നവരാണോ. ടിപ്പുവിനെ സ്‌നേഹിക്കുന്നവര്‍ ഹനുമാന്റെ മണ്ണില്‍ ജീവിക്കരുത്. യെലബുര്‍ഗയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കവെയാണ് കട്ടീലിന്റെ വിവാദ പരാമര്‍ശം.

ടിപ്പു സുല്‍ത്താന്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബ പിന്മുറക്കാര്‍ പ്രതികരിച്ചു. നേരത്തെ അമിത് ഷായും ടിപ്പു സുല്‍ത്താന്‍ വിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. ജെഡിഎസിനും കോണ്‍ഗ്രസിനും വോട്ടുചെയ്യുന്നവര്‍ ടിപ്പുവിന്റെ പിന്മുറക്കാര്‍ക്കാണ് പിന്തുണ നല്‍കുന്നതെന്നും റാണി അബ്ബക്കയെ വിശ്വസിക്കുന്നവര്‍ക്ക് നിങ്ങള്‍ വോട്ട് ചെയ്യണമെന്നുമാണ് അമിത് ഷാ പറഞ്ഞത്.

ബിജെപി നേതാവിന്റെ പ്രസ്താവന കലാപത്തിനുള്ള ആഹ്വാനമാണെന്നും നടപടിയെടുക്കണമെന്നും അസദുദ്ദീന്‍ ഒവൈസി എംപി പറഞ്ഞു. 2018ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ടിപ്പുവിനെതിരെ പരാമര്‍ശമുന്നയിച്ചിരുന്നു. വിജയനഗര സാമ്രാജ്യത്തിന് പകരം ടിപ്പുവിന്റെ ഭരണത്തെയാണ് കോണ്‍ഗ്രസ് ആരാധിച്ചതെന്നും അന്ന് യോഗി പറഞ്ഞിരുന്നു.