ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിന് മുകളിലിരുന്നാണ് ഇന്ദ്രജിത്തും കൂട്ടരും ഗാനമേള ആസ്വദിച്ചുകൊണ്ടിരുന്നത്. കിണർ പലക കൊണ്ട് മൂടിയ നിലയിലായിരുന്നു. പാട്ട് ആസ്വദിക്കുന്നതിടയിൽ പലകക്ക് മുകളിൽ കയറി ഇന്ദ്രജിത്ത് നൃത്തം ചെയ്യുന്നതിനിടെയാണ് പലക തകർന്ന് കിണറ്റിലേക്ക് വീണത്. തുടർന്ന് ഇന്ദ്രജിത്തിനെ രക്ഷിക്കാൻ സുഹൃത്ത് അഖിൽ (38) കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും ശ്വാസതടസം കാരണം ഇയാളും പാതിവഴിയിൽ കുടുങ്ങി.
തിരികെ കയറാൻ ബുദ്ധിമുട്ടിയ അഖിലിനെ ചെങ്കൽചൂള അസി.സ്റ്റേഷൻ ഓഫീസർ കെ.പി.മധു, രാജശേഖരൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമെത്തിയാണ് കിണറ്റിൽ നിന്ന് പുറത്തെത്തിച്ചത്. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. വീഴ്ചയിൽ തന്നെ ഇന്ദ്രജിത്ത് മരണപ്പെട്ടിരുന്നതായി ഫയർഫോഴ്സ് അധികൃതർ അറിയിച്ചു