കണ്ണൂർ മാട്ടൂലിൽ ബൈക്ക് യാത്രക്കാരനായ യുവാവ് എഐ ക്യാമറയിൽ കുടുങ്ങിയത് 155തവണ, 86500രൂപ പിഴയടക്കാനുള്ള രശീതുമായി എംവിഡി

കണ്ണൂർ മാട്ടൂലിൽ ബൈക്ക് യാത്രക്കാരനായ യുവാവ് എഐ ക്യാമറയിൽ കുടുങ്ങിയത് 155തവണ, 86500രൂപ പിഴയടക്കാനുള്ള രശീതുമായി എംവിഡി

കണ്ണൂർ:കണ്ണൂർജില്ലയിലെ മാട്ടൂലിൽ ബൈക്ക് യാത്രക്കാരനായ യുവാവ് എഐ ക്യാമറയിൽ കുടുങ്ങിയത് 155 തവണ. മാട്ടൂലിലെ എഐ ക്യാമറയിൽ യുവാവ്ഹെ ൽമിറ്റല്ലാതെ സഞ്ചരിച്ചതിനാണ് തുടർച്ചയായി കുടുങ്ങിയത്. 86,500 രൂപ പിഴയടക്കാനുളള രസീതുമായി എംവിഡി വീട്ടിൽ വന്നപ്പോഴാണ് യുവാവ് ഞെട്ടിയത്. മാട്ടൂൽ സ്വദേശിയായ യുവാവാണ് നി ർമിതിക്യാമറയുടെ കെണിയിൽപ്പെട്ടത്. സംസ്ഥാനത്തു തന്നെ ഇത്രവലിയ പിഴയീടാക്കാൻ നോട്ടീസ് നൽകിയത്ആ ദ്യസംഭവമാണ്.



ഹെൽമെറ്റു ധരിക്കാതെ ബൈക്ക് ഓടിച്ചതിനു പുറമെ എഐ ക്യാമറയ്ക്കു മുൻപിൽ നിന്നും പരിഹാസച്ചിരിയും ഗോഷ്ഠിക്കാണിക്കുകയും ചെയ്തുവെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്. ഇതേതുടർന്ന് മോ ട്ടോർ വാഹനവകുപ്പ്ഉ ദ്യോഗസ്ഥർ പലതവണ ഇയാളുടെ മൊബൈൽ ഫോണിലേക്ക് മുന്നറിയിപ്പു സന്ദേശം അയക്കുകയുംവീട്ടിലേക്ക് കത്തയക്കുകയും ചെയ്തുവെങ്കിലും യാതൊരു പ്രതികരണവുമുണ്ടായിരുന്നില്ല. ഇതു ഗൗനിക്കാതെ ഇയാൾ നിയമലംഘനങ്ങൾ ആവർത്തിച്ചുവെന്നാണ് പറയുന്നത്

ഒടുവിൽ നിയമത്തെ വെല്ലുവിളിച്ചയുവാവിനെ തേടി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് ഇയാൾ കുടുങ്ങിയെന്ന് മനസിലായത്. 86,500 രൂപ പിഴയടക്കാനുളള രസീതുമായി ബൈക്ക് വിറ്റാൽ പോലും ഈസംഖ അടയ്ക്കാനാവില്ലെന്നു ഇയാൾ കരഞ്ഞുകൊണ്ടു പറഞ്ഞുവെങ്കിലും നിയമത്തിന്റെ മുൻപിൽ തങ്ങൾ നിസഹായരാണെന്നാണ് എംവിഡി അറിയിച്ചത്. ഒരുവർഷത്തേക്ക് ഇയാളുടെ ലൈസൻസും സസ്പെൻഡ് ചെയ്തിട്ടുണ്ട്. മാട്ടൂലിൽ സ്ഥാപിച്ച എഐ ക്യാമറയ്ക്കു മുൻപിലായിരുന്നു യുവാവിന്റെ വിളയാട്ടം.