റഫ അതിർത്തി തുറന്നു: ഗുരുതരമായി പരിക്കേറ്റവരെ ഈജിപ്തിലെത്തി ക്കും

റഫ അതിർത്തി തുറന്നു: ഗുരുതരമായി പരിക്കേറ്റവരെ ഈജിപ്തിലെത്തി ക്കും

വിദേശ പൗരന്മാർക്കും പുറത്തു കടക്കാനാവുമെന്നാണ് പ്രതീക്ഷ
റഫ അതിർത്തി തുറന്നു. ഗസ്സയിൽ ഗുരുതരമായി പരിക്കേറ്റവരെ ഈജിപ്തിലെത്തിക്കും. വിദേശ പൗരന്മാർക്കും പുറത്തു കടക്കാനാവുമെന്നാണ് പ്രതീക്ഷ.

ഒക്ടോബർ 7ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം റഫ അതിർത്തി അടച്ചിരുന്നു. പരിമിതമായ എണ്ണം സഹായ ട്രക്കുകൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതിനായി കുറച്ച് ദിവസത്തേക്ക് ഭാഗികമായി തുറന്നു. ഒക്ടോബർ 7 മുതൽ ഇതുവരെ 196 സഹായട്രക്കുകൾ ഗസ്സയിലേക്ക് കടന്നതായാണ് റഫ ക്രോസിംഗ് മീഡിയ ഡയറക്ടർ അറിയിച്ചിരിക്കുന്നത്.

അതേസമയം ഗസ്സ ജബലിയ അഭയാർഥി ക്യാമ്പിൽ ബോംബിട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ഫലസ് തീനികളെ കൊന്നൊടുക്കിയ ഇസ്രായേലിനെതിരെ വ്യാപക
പ്രതിഷേധമുയരുകയാണ്. എന്നാൽ ഹമാസ് നേതാവിനെ ലക്ഷ്യമിട്ടാണ് ജബലിയ ക്യാമ്പിന് ബോംബിട്ടതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം.ഇസ്രായേലി നെതിരെ കൂടുതൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ഹിസ്ബുല്ലയും ഹൂത്തികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.