തളിപ്പറമ്പിൽ പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു: പ്രതിക്ക് 57 വർഷം തടവും പിഴയും



തളിപ്പറമ്പിൽ പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു: പ്രതിക്ക് 57 വർഷം തടവും പിഴയും


തളിപ്പറമ്പ്: പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിക്ക് 57 വർഷം തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൂവേരി തേറണ്ടി സ്വദേശി പി.വി. ദിഗേഷിനെയാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ആണ് ശിക്ഷ വിധിച്ചത്.


2020 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീടിന് സമീപത്തെ റബർ തോട്ടത്തിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് പലതവണ പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

അന്നത്തെ തളിപ്പറമ്പ് ഇൻസ്പെക്ടർ എൻ.കെ. സത്യനാഥനാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കേസന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തത്.