ഇരിട്ടിയിൽ സൗരോർജ തെരുവു വിളക്കുകൾ പുനഃസ്ഥാപിക്കും

ഇരിട്ടിയിൽ സൗരോർജ തെരുവു വിളക്കുകൾ പുനഃസ്ഥാപിക്കും
ഇരിട്ടി: കെ.എസ്.ടി.പി റോഡ് വികസന പദ്ധതി യിൽ സ്ഥാപിച്ച സൗരോർജ തെരുവ് വിളക്കുക ൾ പുനഃസ്ഥാപിക്കാൻ വഴിയൊരുങ്ങുന്നു. പൊ തുമരാമത്ത് വകുപ്പിൻ്റെ ഔട്ട്പുട്ട് ആൻഡ് പെർ ഫോമൻസ് ബേസ്‌ഡ് റോഡ് കോൺട്രാക്ട് (ഒ. പി.ബി.ആർ.സി) പദ്ധതിയിൽ ഉൾപ്പെടുത്തി തെ രുവുവിളക്കുകൾ പുനഃസ്ഥാപിക്കാനാവുമെന്ന് എക്സി. എൻജിനീയർ അറിയിച്ചു.

സോളാർ വിളക്കുകൾ കണ്ണടച്ച വിഷയത്തിൽ നവംബർ 22ന് ഇരിട്ടിയിൽ നടന്ന മണ്ഡലം നവ കേരള സദസ്സിൽ ഒട്ടേറെ പരാതികളും നിവേദന ങ്ങളും ലഭിച്ചിരുന്നു. ഇവ പരിശോധിച്ച ശേഷമാ ണ് ചീഫ് എൻജിനീയറുടെ നിർദേശത്തിൽ പദ്ധ തി പുനഃസ്ഥാപിക്കാനുള്ള നിർദേശമുണ്ടായത്. ഒ.പി.ബി.ആർ.സിയിൽതെരുവുവിളക്ക് നവീക രണ പദ്ധതിക്ക് അനുമതിയും ഫണ്ടും ലഭ്യമാ ക്കുന്നതോടെഏറെക്കാലമായി പ്രവർത്തനര ഹിതമായ വിളക്കുകൾ പ്രകാശിക്കുമെന്ന പ്രതീ ക്ഷയിലാണ് നാട്ടുകാരും ജനപ്രതിനിധികളും. 999 സൗരവിളക്കുകളാണ് തലശ്ശേരി- വളവുപാറ കെ.എസ്.ടി.പി റോഡ് നവീകരണ പദ്ധതി ഭാഗ മായി 53 കിലോമീറ്റർ ദൂരമുള്ള പാതയിൽ സ്ഥാ പിച്ചത്. ഒമ്പത് കോടി രൂപയുടേതാണ് പദ്ധതി. കളറോഡ് മുതൽ കൂട്ടുപുഴ വളവുപാറ വരെയു ള്ള വിളക്കുകളിൽ ഭൂരിഭാഗവും സ്ഥാപിച്ച് ഒരു മാസം കഴിയുമ്പോഴേക്കും കണ്ണടച്ചു. കെ.എസ്. ടി.പിയുടെ പരിപാലന കാലാവധി കഴിഞ്ഞതി നാൽ ഉത്തരവാദിത്തത്തിൽ നിന്ന് അവർ ഒഴി ഞ്ഞു.

ഇരിട്ടി ടൗണിലെ പൊട്ടി വീഴുന്ന ബാറ്ററിപ്പെട്ടിക ൾ നീക്കി. നേരത്തെ സ്ഥാപിച്ച സൗരോർജ വിള ക്കുകാലുകളിലെ കനമേറിയ ബാറ്ററിപ്പെട്ടികൾ തുരുമ്പെടുത്ത് യാത്രക്കാരുടെയും വാഹനങ്ങ ളുടെയും മേൽ വീഴുന്ന അപകടാവസ്ഥ പരിഹ രിച്ചിട്ടുണ്ട്. അപകടാവസ്ഥയിലുള്ള ബാറ്ററിപ്പെട്ടി കളെല്ലാം നവകേരള സദസ്സ് പരാതികളെ തുടർ ന്ന് അഴിച്ചുമാറ്റി. നേരത്തെ പല തൂണുകളിൽ നി ന്നും ബാറ്ററിപ്പെട്ടികൾ പൊട്ടിവീണിരുന്നു.