
തിരുവനന്തപുരം: എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഇന്നാരംഭിക്കും. എസ്എസ്എൽസി മൂല്യനിർണയത്തിനായി സംസ്ഥാനത്ത് 70 ക്യാന്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 38.5 ലക്ഷത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തുക. ഇവിടെ 10,000 അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുക്കും.
ടിഎച്ച്എസ്എൽസിക്കായി രണ്ട് ക്യാന്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 110 അധ്യാപകർ ക്യാന്പിൽ പങ്കെടുക്കും. എഎച്ച്എസ്എൽസിയുടെ മൂല്യനിർണയം ഒരു ക്യാന്പിലാണു നടത്തുക.
ഹയർ സെക്കൻഡറിയിൽ 77 ക്യാന്പുകളിലായി 25,000 ത്തോളം അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുക്കും. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിയിലായി എട്ടര ലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തുക. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ എട്ടു ക്യാന്പുകളിലായി 2200 ഓളം അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുക്കും. 3.40 ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്.