സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു ; അരവിന്ദ് കെജ്‌രിവാള്‍ പുറത്തേക്ക്

സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു ; അരവിന്ദ് കെജ്‌രിവാള്‍ പുറത്തേക്ക്


ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി. ജയിലിലാക്കിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ജാമ്യം നല്‍കി. ജൂണ്‍ 1 വരെ കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കിയതായി ജസ്റ്റീസ് സഞ്ജീവ് ബെന്‍ അദ്ധ്യക്ഷനായി ബെഞ്ചാണ് ജാമ്യം നല്‍കിയത്. ജൂണ്‍ 1 വരെ കെജ്‌രിവാളിന് ഇതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികളില്‍ പങ്കെടുക്കാം.

തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കണമെന്നാണ് അഭിഭാഷകന്‍ അനു അഭിഷേക് സ്വിംഗ്‌വി കോടതിയില്‍ വാദിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കുക എന്നത്് ഒരു പൗരന്റെ മൗലീകാവകാശം അല്ലെന്ന്് ഇ.ഡി. കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് പരിഗണിച്ചില്ല. ജൂണ്‍ 1 നാണ് തെരഞ്ഞെടുപ്പ് അവസാനിക്കുക. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് മെയ് അവസാനമാണ്.

ഇതോടെ അടുത്ത രണ്ടാഴ്ച ഡല്‍ഹിയില്‍ കെജ്‌രിവാളിന് പ്രചരണത്തിന് ഇറങ്ങാനാകും. എന്നാല്‍ ജൂണ്‍ രണ്ടിന് കെജ്‌രിവാളിന് ജയിലിലേക്ക് മടങ്ങേണ്ടിയും വരും. ഇ.ഡി.ക്ക് വലിയ തിരിച്ചടിയാണ് വിധി. മുഖ്യമന്ത്രിയായിരിക്കെ അറസ്റ്റിലാകുകയും ജയിലിലേക്ക് അടയ്ക്കപ്പെടുകയും ചെയ്യുന്ന രാജ്യത്തെ തന്നെ ആദ്യയാളായി കെജ്‌രിവാള്‍ മാറി. തെരഞ്ഞെടുപ്പ് കാലത്തായിരുന്നു കെജ്‌രിവാളിനെ ഇ.ഡി. ജയിലിലാക്കിയത്.