ക­ണ്ണൂര്‍: അ­ങ്ക­ണ­വാ­ടി­യില്‍­നി­ന്ന് തി­ള­ച്ച പാല്‍ നല്‍­കി­യ­തി­നെ തു­ടര്‍­ന്ന് സം­സാ­ര­ശേ­ഷി­യില്ലാ­ത്ത അ­ഞ്ച് വ­യ­സു­കാര­ന് ഗു­രു­ത­ര­മായി പൊ­ള്ള­ലേ­റ്റ സം­ഭ­വ­ത്തില്‍ ഹെല്‍­പ്പര്‍­ക്കെ­തിരേ പോ­ലീ­സ് കേ­സെ­ടുത്തു.

ക­ണ്ണൂര്‍: അ­ങ്ക­ണ­വാ­ടി­യില്‍­നി­ന്ന് തി­ള­ച്ച പാല്‍ നല്‍­കി­യ­തി­നെ തു­ടര്‍­ന്ന് സം­സാ­ര­ശേ­ഷി­യില്ലാ­ത്ത അ­ഞ്ച് വ­യ­സു­കാര­ന് ഗു­രു­ത­ര­മായി പൊ­ള്ള­ലേ­റ്റ സം­ഭ­വ­ത്തില്‍ ഹെല്‍­പ്പര്‍­ക്കെ­തിരേ പോ­ലീ­സ് കേ­സെ­ടുത്തു.


ക­ണ്ണൂര്‍ പി­ണ­റാ­യി കോ­ളോ­ട് അ­ങ്ക­വാ­ടി­യി­ലെ ജീ­വ­ന­ക്കാ­രി വി. ഷീ­ബ­യ്‌­ക്കെ­തി­രെ­യാ­ണ് കേസെടുത്തത്.

ഐ­പി­സി 337, കേ­രള പോ­ലീ­സ് ആ­ക്ട് 127 എ­ന്നീ വ­കു­പ്പു­കള്‍ പ്ര­കാ­ര­മാ­ണ് കേസ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സം­ഭവം. തിളച്ച പാല്‍ ചൂടോടെ കുട്ടിയുടെ വായില്‍ ഒ­ഴിച്ച് നല്‍കി­യെ­ന്നാണ് ആരോപണം. പൊ­ള്ള­ലേ­റ്റിട്ടും കു­ട്ടി­യെ ആ­ശു­പ­ത്രി­യി­ലെ­ത്തി­ക്കാന്‍ അ­ങ്ക­ണ­വാ­ടി അ­ധി­കൃ­തര്‍ ത­യാ­റാ­യി­ല്ലെ­ന്നും വീ­ട്ടു­കാ­ര്‍ ആരോപിച്ചു. 

നിലവിൽ കുട്ടി കോഴിക്കോട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാ­ണ്. സം­ഭ­വ­ത്തില്‍ ബാ­ലാ­വകാ­ശ ക­മ്മീ­ഷനും കേ­സെ­ടുത്തിട്ടുണ്ട്.