
കോഴിക്കോട്: കാന്തപുരം വിഭാഗത്തിൻ്റെ വാരികയിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ അതി രൂക്ഷവിമർശനം. എപിയുടെ വിദ്യാർത്ഥി വിഭാഗമായ എസ്എസ്എഫിന്റെ വാരികയായ രിസാലയിലാണ് വിമർശനം ഉയർന്നിരിക്കുന്നത്. മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചു പോവുന്നതാണ് സിപിഎമ്മിന്റെ അടുത്തകാല സമീപനങ്ങളെന്നും മാസികയിൽ വിമർശനം ഉയരുന്നു. മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളും മുഖ്യമന്ത്രിയുടെ പിആർ ഏജൻസിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും ആർഎസ്എസ് കൂടിക്കാഴ്ച്ചയും വിമർശന വിധേയമായിട്ടുണ്ട്. മുഖ്യമന്ത്രി ആരുടെ പിആർ ഏജൻസി എന്ന തലക്കെട്ടോടു കൂടിയ ലേഖനം രിസാലയുടെ എഡിറ്റോറിയൽ പേജിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
നയങ്ങൾ കൊണ്ടും ഉറച്ച നിലപാടുകളുമായിരുന്നു ഇടതുപക്ഷത്തിൻ്റെ പ്രാധാന്യം. എന്നാൽ സിപിഎം ഇപ്പോൾ അധികാരത്തിൻ്റെ ആർത്തിയിൽ ചെന്നുപതിച്ചുവെന്നും രിസാലയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമർശത്തിനെതിരെ വ്യാപകമായി വിമർശനം ഉയരുന്നതിനിടയിലാണ് രിസാലയിലും വിമർശനം എത്തിയിരിക്കുന്നത്. അതേസമയം, മലപ്പുറം വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ചുകൊണ്ടാണ് സിപിഎ സംസ്ഥാന സെക്രട്ടറി എംവി ഗോവിനുംരംഗത്തിയത്.