
ചെന്നൈ: മോക്ഷം പ്രാപിക്കാൻ വിഷം കഴിച്ച നാലുപേർ മരിച്ചു. തമിഴ്നാട് തിരുവണ്ണാമലയിലുണ്ടായ സംഭവത്തിൽ മഹാകാല വ്യാസർ, സുഹൃത്ത് രുക്മിണി പ്രിയ, മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. ഹോട്ടൽ മുറിയിൽ നിന്നാണ് നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മീയകാര്യങ്ങളിൽ താത്പര്യമുള്ള രുക്മിണി വിവാഹമോചിതയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ലോഡ്ജിൽ ഇവർ മുറി എടുത്തത്. (Suicide)
അതേസമയം ഇവരുടെ ഫോണിൽ മരണകാരണം വെളിപ്പെടുത്തിയുള്ള ദൃശ്യങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. തിരുവണ്ണാമലയിലെ കാർത്തിക ദീപം തെളിക്കൽ ചടങ്ങിൽ അടുത്തിടെ ഇവരെല്ലാം പങ്കെടുത്തിരുന്നു. ദേവിയും ദേവനും വിളിച്ചതിനാൽ വീണ്ടും തിരുവണ്ണാമലയിൽ എത്തിയെന്നാണ് വീഡിയോയിൽ ഉള്ളത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.