അമ്പലമുക്ക് വിനീത വധക്കേസ്; പ്രതി രാജേന്ദ്രന് വധശിക്ഷ
തിരുവനന്തപുരം: അമ്പലമുക്ക് വിനീത വധക്കേസില്‍ പ്രതി തമിഴ്‌നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രന് വധശിക്ഷ വിധിച്ച് കോടതി. രാജേന്ദ്രന്‍ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടിക്കടയില്‍ വച്ച് രാജേന്ദ്രന്‍ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. ചെടിക്കടയിലെ ജീവനക്കാരിയായിരുന്ന വിനീതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണമാല കവരാനായിരുന്നു ക്രൂരകൃത്യം.
പ്രതി കൊടും കുറ്റവാളിയെന്നായിരുന്നു തമിഴ്‌നാട്ടില്‍ രാജേന്ദ്രന്‍ നടത്തിയ മൂന്ന് കൊലപാതകങ്ങള്‍ ഉയര്‍ത്തി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ചെയ്യാത്ത കുറ്റത്തിന് പശ്ചാത്താപമില്ലെന്നും ഉന്നത കോടതികളെ സമീപിക്കുമെന്നായിരുന്നു പ്രതി രാജേന്ദ്രന്‍ കോടതിയെ അറിയിച്ചത്