ഇരിട്ടി പോലീസ് സ്റ്റേഷന് സമീപത്തു തന്നെയുള്ള ഒരു വീട്ടിലാണ് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം നടന്നത്

ഇലട്രിക് സ്കൂട്ടിയുടെ ബാറ്ററി വാങ്ങാൻ
വീട് കുത്തിത്തുറന്ന് 18 പവനും 16000 രൂപയും കവർന്ന് കുട്ടി മോഷ്ടാവ്



















ഇരിട്ടി: വീട് കുത്തിത്തുറന്ന് 18 പവനും 16,000 രൂപയും മോഷ്ടിച്ച്. സമീപത്തെ വീട്ടിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രകാരം 24 മണിക്കൂറിനകം പോലീസ് മോഷ്ടാവിനെ പിടികൂടി. പിതാവിന്റെ സഹായത്തോടെ വാങ്ങിയ പഴയ ഇലക്ടിക്ക് സ്കൂട്ടിയുടെ ബാറ്ററി മാറ്റാൻ പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് കുട്ടി മോഷ്ടാവ് പോലീസിനോട് പറഞ്ഞു. ഇരിട്ടി പോലീസ് സ്റ്റേഷന് സമീപത്തു തന്നെയുള്ള ഒരു വീട്ടിലാണ് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം നടന്നത്. കഴിഞ്ഞ മാസം 29ന് പകലായിരുന്നു മോഷണം. കടകളിലും മറ്റും പണിക്കാരനായി നിന്ന് ഉണ്ടാക്കിയ പണവും അച്ഛൻ നൽകിയ ചെറിയ സഹായവും ഉപയോഗിച്ച് വാങ്ങിയ പഴയ ഇലക്ടിക്ക് സ്കൂട്ടിയുടെ ബാറ്ററി മാറ്റാനായിരുന്നു മോഷണം. പഴയ ബാറ്ററിയിൽ ചെറിയ കിലോമീറ്റർ മാത്രം ഓടുന്ന സ്കൂട്ടിക്ക് പുതിയ ബാറ്ററി വാങ്ങാൻ 46,000രൂപയാകുമെന്ന് മനസിലാക്കി. ഇതിനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് പണവും സ്വർണ്ണവും കവർന്നതെന്ന് കുട്ടി മോഷ്ടാവ് പോലീസിനോട് പറഞ്ഞത് . മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളും പണവും പൂർണ്ണമായും കുട്ടി മോഷ്ടാവിന്റെ വീട്ടിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു.