അന്തരീക്ഷമാകെ മൂടി കറുത്ത പുക, വാൻഹായ് കപ്പലിലെ തീ ഒരു ദിവസത്തിലേറെ നീണ്ട ശ്രമത്തിനൊടുവിൽ അണച്ചു

കണ്ടെയ്നറുകൾ ആര്, ആർക്കുവേണ്ടി കയറ്റി അയച്ചുവെന്ന് കൃത്യമായി അറിഞ്ഞാൽ മാത്രമേ കണ്ടെയ്നറിനുള്ളിൽ എന്താണെന്ന് കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ. കപ്പലിന് അകത്തുള്ള 2500 ഓളം ടൺ എണ്ണ നീക്കം ചെയ്യാൻ ഇതുവരെ ഒരു നടപടിയും തുടങ്ങിയിട്ടില്ല. കപ്പൽ ഇന്ത്യൻ സാമ്പത്തിക സമുദ്ര അതിർത്തിക്ക് പുറത്താണെങ്കിലും ഇനിയും തീപിടിച്ച് പൊട്ടിത്തെറി ഉണ്ടായാൽ ഇന്ത്യൻ സമുദ്ര മേഖലയുടെ ആവാസ വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് മുന്നറിയിപ്പ് നൽകുന്നു.