മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവ്, ചാക്കാട് പ്രദേശങ്ങളിലെയും ഇരിട്ടി മുനിസിപ്പാലിറ്റിയിലെ നരയൻപാറ, ഉളിയിൽ, 19-ാം മൈൽ പ്രദേശങ്ങളിലെയും യുഡിഎഫ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണം നടത്തുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്തതായി നേതാക്കൾ അറിയിച്ചു. തെരഞ്ഞെടുപ്പ് പരാജയം മറച്ചുവെക്കുന്നതിനുള്ള ശ്രമവും തികഞ്ഞ ഭീരുത്വവുമാണ് ഇത്തരം അക്രമങ്ങളെന്ന് അവർ കുറ്റപ്പെടുത്തി.

പേരാവൂർ നിയോജകമണ്ഡലത്തിൽ SDPI അക്രമം നടത്തിയത് തിരഞ്ഞെടുപ്പ്  പരാജയത്തിൻ്റെ ജാള്യതയിൽ  : മുസ്ലിം ലീഗ്




ഇരിട്ടി:
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പേരാവൂർ നിയോജകമണ്ഡലത്തിന്റെ വിവിധ മേഖലകളിൽ SDPI വ്യാപകമായി അക്രമങ്ങൾ അഴിച്ചുവിടുന്നതായി മുസ്ലിം ലീഗ് നേതാക്കൾ ആരോപിച്ചു.

മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവ്, ചാക്കാട് പ്രദേശങ്ങളിലെയും ഇരിട്ടി മുനിസിപ്പാലിറ്റിയിലെ നരയൻപാറ, ഉളിയിൽ, 19-ാം മൈൽ പ്രദേശങ്ങളിലെയും യുഡിഎഫ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണം നടത്തുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്തതായി നേതാക്കൾ അറിയിച്ചു. തെരഞ്ഞെടുപ്പ് പരാജയം മറച്ചുവെക്കുന്നതിനുള്ള ശ്രമവും തികഞ്ഞ ഭീരുത്വവുമാണ് ഇത്തരം അക്രമങ്ങളെന്ന് അവർ കുറ്റപ്പെടുത്തി.

സമാധാനം നിലനിൽക്കുന്ന പ്രദേശങ്ങളിൽ അരാജകത്വം സൃഷ്ടിക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിക്ക് ഭൂഷണമല്ലെന്നും സിപിഎമ്മിന്റെയും ബി ജെ പി യുടേയും  അക്രമ രാഷ്ട്രീയത്തെ കടമെടുത്ത് നാട്ടിൽ അസമാധാനം സൃഷ്ടിക്കുകയാണ് SDPI നടത്തിക്കൊണ്ടിരിക്കുന്നതെന്നും പത്രക്കുറിപ്പിൽ ആരോപിച്ചു.

മുസ്ലിം ലീഗ് പ്രവർത്തകരെ ആക്രമിക്കുകയും വീടുകളിലെ സാധനങ്ങൾ നശിപ്പിക്കുകയും ചന്ദ്രിക പത്രത്തിന്റെ ഏജന്റിനെ ആക്രമിക്കുകയും ചെയ്ത സംഭവങ്ങൾ പ്രതിഷേധാർഹമാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിൽ നിയമപാലകർ പക്ഷപാതപരമായ സമീപനം സ്വീകരിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകി.

മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി, പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് എം. എം. മജീദ്, ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ എന്നിവർ ചേർന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.