ന്യൂഡൽഹി: അഴിക്കോട് തെരഞ്ഞെടുപ്പ് കേസിൽ കെ.എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തിൽ വരുത്തണമെന്ന് ആവശ്യപ്പെട്ട് നികേഷ് കുമാർ സുപ്രിംകോടതിയിൽ. 2016ലെ തെരഞ്ഞെടുപ്പ് കേസ് അപ്രസക്തമായെങ്കിലും ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത പ്രാബല്യത്തിലാക്കണമെന്നാണ് ആവശ്യം. നികേഷ് കുമാറിന്റെ ഹരജിയിൽ വിശദമായ വാദം കേൾക്കാമെന്ന് സുപ്രിംകോടതി പറഞ്ഞു. 6 വർഷത്തെ അയോഗ്യതയാണ് ഷാജിക്ക് കേരള ഹൈക്കോടതി വിധിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ അയോഗ്യത പ്രാബല്യത്തിൽ വരുത്താൻ സാധിക്കുകയാണെങ്കിൽ ഷാജിക്ക് മത്സരിക്കാനാവില്ലെന്നതിനാലാണ് നികേഷ് കുമാറിൻ്റെ നീക്കം. 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയകാർഡ് പ്രചരിപ്പിച്ചുവെന്നടക്കമുള്ള നികേഷ് കുമാർ ഉയർത്തിയ ആരോപണങ്ങൾ ഹൈക്കോടതി ശരിവക്കുകയുമായിരുന്നു. പിന്നാലെ ഷാജി സുപ്രിംകോടതിയെ സമീപിച്ചുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
