വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: കാലം പറഞ്ഞ കഥയുടെ റിലീസ് തടയണം; പ്രതി അഫാന്‍റെ പിതാവ് ഹൈക്കോടതിയിൽ

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: കാലം പറഞ്ഞ കഥയുടെ റിലീസ് തടയണം; പ്രതി അഫാന്‍റെ പിതാവ് ഹൈക്കോടതിയിൽ



കൊച്ചി: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കുടുബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി അഫാന്‍റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തെ ആസ്പദമാക്കിയുള്ള കാലം പറഞ്ഞ കഥ എന്ന സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കേസിലെ വിചാരണ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നടക്കാനിരിക്കെ സിനിമ റിലീസ് ചെയ്യുന്നത് മാധ്യമങ്ങളുടെ വിചാരണയ്ക്ക് കാരണമാകും.

സിനിമ ന്യായമായ വിചാരണയ്ക്കുള്ള പ്രതിയുടെ അവകാശത്തെ ഗുരുതരമായി ബാധിക്കും. പ്രതിയെ കുറ്റവിമുക്തനാക്കിയാലും അത്തരമൊരു മോചനം പരിഹരിക്കാനാവാത്ത നഷ്ടമാകും. തന്‍റെ മകന് നീതിയുക്തമായ വിചാരണ നഷ്ടമാകുമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. അഫാന്‍റെ പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. കേസില്‍ വിചാരണ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

സിനിമയുടെ പ്രഖ്യാപനം മുതല്‍, പ്രതിയെ കുറ്റവാളിയായി ചിത്രീകരിക്കുകയും കുടുംബത്തെ അധിക്ഷേപിക്കുകയും ചെയ്യുന്ന നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു.

വിചാരണ പുരോഗമിക്കുന്നതിനിടെ സിനിമ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണയ്ക്ക് കാരണമാകും. ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ സിനിമയുടെ ഏതെങ്കിലും തരത്തിലുള്ള പ്രൊമോഷണല്‍ മെറ്റീരിയലുകള്‍, ട്രെയിലറുകള്‍ പുറത്തിറക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.